Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാടുമൂടിയ ഉദ്യാനം, സിംഹമില്ലാതെ സഫാരി പാര്‍ക്ക്; വിനോദ സഞ്ചാര ഭൂപടത്തിലെ ഇടമൊഴിഞ്ഞ് നെയ്യാര്‍ഡാം

സജി ചന്ദ്രന്‍ കാരക്കോണം by സജി ചന്ദ്രന്‍ കാരക്കോണം
Aug 9, 2025, 02:57 pm IST
in Thiruvananthapuram, Travel

വെള്ളറട: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തായിരുന്നു നെയ്യാര്‍ഡാമിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കുത്തനെ കുറഞ്ഞു. സിംഹങ്ങളെല്ലാം ചത്തതോടെ സഫാരിപാര്‍ക്ക് കാണാന്‍ ആളില്ലാതായി. ഉദ്യാനം കാടുമൂടി. പ്രതികളെല്ലാം നിറംമങ്ങി കോലം കെട്ടു. കാടുമൂടിയ ഉദ്യാനത്തില്‍ പാമ്പുകടിയേല്‍ക്കാതിരിക്കാന്‍ സഞ്ചാരികള്‍ ജാഗ്രത പുലര്‍ത്തണം.

ഒരുകാലത്ത് മരക്കുന്നം നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കും മാന്‍ പാര്‍ക്കും സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് നെയ്യാര്‍ഡാം വിനോദ സഞ്ചാര ഭൂമികയിലെ പട്ടികയ്‌ക്ക് പുറത്താണ്. നെയ്യാര്‍ഡാം മരക്കുന്നത്തെ കാട്ടില്‍ 1994 ലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സഫാരി പാര്‍ക്ക് തുടങ്ങുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലും തമിഴ്‌നാട്ടി ലെ മുണ്ടന്‍ തുറൈ ടൈഗര്‍ റിസര്‍വിലുമായാണ് നെയ്യാര്‍ വന്യജീവി സങ്കേതം നിലകൊള്ളുന്നത്.

128 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ സ്ഥലം 1958 ല്‍ ആണ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. സിംഹങ്ങളുടെ വിഹാരകേന്ദ്രമായ സഫാരി പാര്‍ക്ക് ഉള്‍പ്പെടെ നിലവില്‍ വന്നുവെങ്കിലും സിംഹങ്ങളുടെ സംരക്ഷണം സംസ്ഥാനവനം വകുപ്പിന് ബാധ്യതയായി മാറിയതോടെ ചെലവ് ചുരുക്കലിന്റെ പേരില്‍ എണ്ണം കുറയ്‌ക്കാന്‍ ആണ്‍ സിംഹങ്ങളെ വന്ധ്യംകരിക്കാന്‍ തീരുമാനിച്ചു. ഇതിനെരെ പ്രതിഷേധം ശക്തമായെങ്കിലും ആണ്‍ സിംഹങ്ങളെ 2005 ല്‍ വന്ധ്യംകരിച്ചു. തുടര്‍ന്ന് അസുഖം ബാധിച്ചും മറ്റും സിംഹങ്ങള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. അവസാന സിംഹവും വര്‍ഷങ്ങള്‍ക്കു മുന്‍പ് വിടപറഞ്ഞതോടെ സിംഹമില്ലാ സഫാരി പാര്‍ക്കായി നെയ്യാര്‍ഡാം. വര്‍ഷങ്ങളായുള്ള അധികൃതരുടെ അനാസ്ഥകാരണം നെയ്യാര്‍ ഡാമിലെ വന്യജീവി കാഴ്ചകള്‍ അസ്തമിക്കുകയാണ്.

നിലവില്‍ നെയ്യാര്‍ഡാമില്‍ സഞ്ചാരികള്‍ എത്തുന്നത് ചീങ്കണ്ണി, മാന്‍ പാര്‍ക്കുകള്‍, കോട്ടൂര്‍ ആന സഫാരി പാര്‍ക്ക് എന്നിവ കാണാനാണ്. പുള്ളി മാനുകളുടെ പുനരിധിവാസ കേന്ദ്രം വഌവെട്ടിയില്‍ ആരംഭിച്ചത് ഈ ജീവികളുടെ വംശനാശം തടയുന്നതിനും വനത്തിലെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ്.

നിലവില്‍ സഞ്ചാരികള്‍ക്കായി പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമകള്‍ മങ്ങിയ നിലയിലാണ്. പരിസരമാകെ വൃത്തി ഹീനവും ഉദ്യാനവും കുട്ടികളുടെ പാര്‍ക്കുമൊക്കെ കാടുമൂടിയ നിലയിലുമാണ്. ഓണത്തോടനുബന്ധിച്ച് സഞ്ചാരികളെത്തുന്ന അവസരത്തിലും നെയ്യാര്‍ഡാം വിനോദസഞ്ചാരകേന്ദ്രത്തിന് അവഗണനയാണ്. വര്‍ഷങ്ങളായി നെയ്യാര്‍ഡാമിലെത്തുന്ന സഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു.

ഓണം വാരാഘോഷത്തിനായുള്ള തയ്യാറെടുപ്പു കള്‍ക്കിടയിലും കുട്ടികളുടെ പാര്‍ക്ക് കാടുകയറിയ നിലയിലാണ്. ഉപകരണങ്ങളും നശിച്ചു. ഇരിപ്പിടങ്ങളും ഉപയോഗിക്കാനാകാത്ത നിലയിലായി. കാടുമൂടിയ പാര്‍ക്കില്‍ ഇഴജന്തുക്കളുടെ സാന്നിധ്യവുമുണ്ട്. വലിയ ഉദ്യാനം നാശോന്മുഖമായി. റോപ്പ് വേ, സൗരോര്‍ജ വൈദ്യുതീകരണം, മൈസൂര്‍ മാതൃകയിലെ പൂന്തോട്ടനവീകരണം എന്നിവയ്‌ക്കാക്കി 2018-19 ല്‍ ടൂറിസം വകുപ്പ് കിഫ്ബിയില്‍നിന്ന് 100 കോടി രൂപ വകയിരുത്തി. പദ്ധതികള്‍ തുടങ്ങിയെന്നും പ്രഖ്യാപനം വന്നു. പക്ഷേ, വാഗ്ദാനങ്ങള്‍ നടപ്പിലായില്ല.

ഇക്കോ ടൂറിസം ലക്ഷ്യമിട്ടുള്ള പദ്ധതികളും പാതിവഴിയില്‍ അവസാനിച്ചു. ഓണം വാരാഘോഷത്തോടനുബന്ധിച്ച സര്‍ക്കാര്‍ വകുപ്പുകളും എംഎല്‍എയും പങ്കെടുക്കുന്ന സംഘാടക സമിതി യോഗശേഷം ഉദ്യാനവും കുട്ടികളുടെ പാര്‍ക്കുമൊക്കെ ഉടന്‍ നവീകരിക്കുമെന്നും കുട്ടികളുടെ പാര്‍ക്കില്‍ പുതിയ കളിക്കോപ്പുകള്‍, ഔട്ട്‌ഡോര്‍ ജിംനേഷ്യം ഉള്‍പ്പെടെയുള്ള ചില പദ്ധതികളും തീരുമാനിച്ചിട്ടുണ്ടെന്നുമാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.

Tags: Crocodile centreBoating & watchtowerNeyyar DamForested gardenKerala Back WaterSafari park without lionsTourism gapWildlife diversity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Kerala

ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു

Thiruvananthapuram

ഗതകാല പ്രൗഢിയുടെ ഓര്‍മകളില്‍, ശാപമോക്ഷം തേടി നിറം മങ്ങിയ നെയ്യാര്‍ഡാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.