ന്യൂദൽഹി : ടാറ്റയ്‌ക്ക് പിന്നാലെ മഹീന്ദ്രയും ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ഹമാസ് അനുകൂലികൾ . “ഇന്ത്യൻ പീപ്പിൾ ഇൻ സോളിഡാരിറ്റി വിത്ത് പാലസ്തീൻ” സംഘടനയാണ് ഹൈദരാബാദിലെ നചരാമിലുള്ള മഹീന്ദ്ര ഓട്ടോമോട്ടീവ് ഔട്ട്‌ലെറ്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയത് . ഇസ്രായേലുമായുള്ള മഹീന്ദ്ര കമ്പനിയുടെ ബന്ധം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പലസ്തീനികളുടെ വംശഹത്യയിൽ മഹീന്ദ്ര കമ്പനിയ്‌ക്ക് പങ്കാളിത്തമുണ്ടെന്നാണ് ഹമാസ് അനുകൂലികളുടെ വാദം.
‘Boycott Mahindra’ എന്ന പ്ലക്കാർഡുമായും ഉയർത്തിപ്പിടിച്ചായിരുന്നു ഹമാസ് അനുകൂലികളുടെ പ്രതിഷേധം . ഡൽഹി, മുംബൈ, പൂനെ, റോഹ്തക്, ചണ്ഡീഗഢ്, വിശാഖപട്ടണം, വിജയവാഡ, പറ്റ്ന തുടങ്ങിയ സ്ഥലങ്ങളിലെ മഹീന്ദ്ര ഷോറുമുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടന്നു.തെരുവ് നാടകം ഉൾപ്പെടെയായിരുന്നു പ്രതിഷേധം.
മക്‌ഡൊണാൾഡ്‌സ്, സ്റ്റാർബക്‌സ്, റിലയൻസ് റീട്ടെയിൽ, ടാറ്റയുടെ സുഡിയോ, ഡൊമിനോസ് തുടങ്ങിയ മറ്റ് അന്താരാഷ്‌ട്ര, ആഭ്യന്തര കമ്പനികളെയും ബഹിഷ്ക്കരിക്കാൻ ഈ ഹമാസ് അനുകൂലികൾ മുൻപ് ആഹ്വാനം ചെയ്തിരുന്നു.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള 2018 ലെ കൂടിക്കാഴ്ചയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്, മഹീന്ദ്ര കമ്പനി “വംശഹത്യയിൽ പങ്കാളി” ആണെന്ന് ഹമാസ് അനുകൂലികൾ പറയുന്നത് . പെരുന്നാളിന് ടാറ്റ ഗ്രൂപ്പിനെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലും മാർച്ചും പ്രകടനവും നടന്നിരുന്നു. ജമാഅത്തെ ഇസ്ലാമി വിദ്യാർത്ഥി സംഘടനയായ എസ്ഐഒയാണ് ബഹിഷ്കരണ ഭീഷണി മുഴക്കിയത്. അതിനു പിന്നാലെ സുഡിയോയിലേയ്‌ക് ആളുകളുടെ ഒഴുക്കായിരുന്നുവെന്നാണ് റിപ്പോർറ്റ്.
















