ന്യൂദൽഹി ; പാകിസ്ഥാൻ സൈന്യവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ചിരിക്കുകയാണ് നിലവിൽ ഇന്ത്യ . പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കാളികളായതിനാലും ഇന്ത്യയ്‌ക്കെതിരെ ഭീകരത പ്രചരിപ്പിച്ചതിനാലുമാണ് ഇന്ത്യൻ സൈന്യത്തിന്റെ ഈ തീരുമാനം.അതുകൊണ്ട് തന്നെ ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ഐക്യരാഷ്‌ട്രസഭ (യുഎൻ) ട്രൂപ്പ് കോൺട്രിബ്യൂട്ടർ ചീഫ് കോൺക്ലേവിലേക്ക് പാകിസ്ഥാൻ സൈന്യത്തെ ക്ഷണിക്കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം . ചൈനയുടെ പിഎൽഎ-ആർമിയെയും ക്ഷണിക്കില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഐക്യരാഷ്‌ട്രസഭയുമായി ബന്ധപ്പെട്ട ഈ സമ്മേളനത്തിൽ, ഇന്ത്യൻ സൈന്യം യുഎൻ സമാധാന ദൗത്യത്തിലേക്ക് തങ്ങളുടെ സൈനികരെ അയയ്‌ക്കുന്ന രാജ്യങ്ങളിലെ സൈനിക മേധാവികളെയാണ് ക്ഷണിക്കുന്നത് . നിലവിൽ, ലോകമെമ്പാടും ഐക്യരാഷ്‌ട്രസഭയുടെ ആകെ 11 ദൗത്യങ്ങൾ നടക്കുന്നുണ്ട്. ഏകദേശം 120 രാജ്യങ്ങളുടെ സൈന്യങ്ങൾ ഈ ദൗത്യങ്ങളിൽ പങ്കെടുക്കുന്നു. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഭൂരിഭാഗം സൈനികരും നിലവിൽ യുഎൻ സമാധാന ദൗത്യത്തിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്.
ഇതാദ്യമായാണ് ഇന്ത്യൻ സൈന്യം ഇത്തരമൊരു യുഎൻ കോൺക്ലേവ് സംഘടിപ്പിക്കാൻ പോകുന്നത് .എന്നാൽ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീറിനെ ഈ പ്രത്യേക സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ല. കാരണം അസിം മുനീറിന്റെ നിർദ്ദേശപ്രകാരമാണ് പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ അതിന്റെ മുന്നണിയായ ടിആർഎഫ് (ദി റെസിസ്റ്റൻസ് ഫോഴ്‌സ്) വഴി പഹൽഗാം കൂട്ടക്കൊല നടത്തിയതെന്ന് വ്യക്തമായിരുന്നു.
സമ്മേളനത്തിലേക്ക് ചൈനയെയും ക്ഷണിക്കില്ലെന്നാണ് വിവരം. കിഴക്കൻ ലഡാക്കിനോട് ചേർന്നുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) ചൈനയുമായി കരാർ ഒപ്പിട്ടിട്ടുണ്ടെങ്കിലും, ചൈനയുടെ പിഎൽഎ-ആർമിയുമായുള്ള തർക്കം കഴിഞ്ഞ ഏഴ് വർഷമായി തുടരുകയാണ്.
















