കൊച്ചി: ഒരു അമ്മ മകനില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടുമ്പോള്‍ മറ്റ് കുട്ടികളുള്ളതിനാല്‍ ജീവനാംശം നല്‍കില്ലെന്ന് വാദിക്കാനാവില്ലെന്ന് ഹൈക്കോടതി. 100 വയസുള്ള അമ്മയ്‌ക്ക് പ്രതിമാസം 2,000 രൂപ ജീവനാംശം നല്‍കണമെന്ന് ഉത്തരവിട്ട കൊല്ലം കുടുംബ കോടതിയുടെ ഉത്തരവിനെതിരെ 57 വയസുള്ള കൊല്ലം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്ടണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വിധി പറഞ്ഞത്.
മറ്റ് കുട്ടികള്‍ അമ്മയെ പരിപാലിക്കുന്നുണ്ടെണ്ടങ്കിലും, അവരോട് നിഷേധാത്മക മനോഭാവം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവരുടെ കാര്യങ്ങള്‍ നോക്കേണ്ടത് ഹര്‍ജിക്കാരന്റെ കടമയാണെന്ന് കോടതി നിരീക്ഷിച്ചു, അല്ലാത്തപക്ഷം, അവനെ ഒരു മനുഷ്യനായി കണക്കാക്കാന്‍ കഴിയില്ല. അമ്മ നിലവില്‍ 72 വയസുള്ള മൂത്തസഹോദരന്റെ സംരക്ഷണത്തിലാണെന്നും, അയാള്‍ തന്നോട് വ്യക്തിപരമായ വിദ്വേഷം പുലര്‍ത്തുന്നുണ്ടെന്നും അമ്മയെ വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാനുള്ള ഒരു ഉപകരണമായി ഉപയോഗിച്ച് അവരെ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. അത് സത്യമാണെങ്കില്‍ പോലും, അത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്ന് ഹര്‍ജിക്കാരന്‍ ഉറപ്പാക്കണമെന്നും, കുടുംബ പ്രശ്നങ്ങള്‍ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ പരിഹരിക്കാന്‍ ശ്രമിക്കണം.
100 വയസുള്ള അമ്മയെ ജീവനാംശത്തിനായി കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിക്കരുതായിരുന്നു. മൂത്ത സഹോദരന്‍ അമ്മയെ മാത്രമല്ല, മാനസിക വൈകല്യമുള്ള മറ്റൊരു സഹോദരനെയും പരിപാലിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അമ്മയ്‌ക്ക് ഇരുവരേയും കൂടാതെ മറ്റൊരു മകനും രണ്ട് പെണ്‍മക്കളുമുണ്ട്. അമ്മ തന്നോടൊപ്പം താമസിക്കാന്‍ സമ്മതിച്ചാല്‍ അമ്മയെ പരിപാലിക്കാന്‍ തയാറാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചെങ്കിലും, ഇത് ഒരു ജീവകാരുണ്യ പ്രവൃത്തിയല്ലെന്നും അമ്മയെ പരിപാലിക്കേണ്ടത് ഒരു മകന്റെ കടമയാണെന്നും കോടതി പറഞ്ഞു. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍, അവന്‍ സ്വയം ലജ്ജിക്കണം.
ഒരു മകന്‍ തന്റെ മാതാപിതാക്കളോട് എണ്ണമറ്റ രീതിയില്‍ കടപ്പെട്ടിരിക്കുന്നു, അവരെ സേവിക്കുക എന്നത് അവന്റെ കടമയാണ്. അമ്മ മകന്റെ വീടാണ്. അവന്‍ വളരുമ്പോഴും, ഒരു പങ്കാളിയെ കണ്ടെത്തുമ്പോഴും, ഒരു പുതിയ ജീവിതം ആരംഭിക്കുമ്പോഴും, മകനായി തുടരുന്നു. ഒരാളുടെ പ്രായം എന്തുതന്നെയായാലും അമ്മയുടെ ആവശ്യം ഒരിക്കലും മങ്ങുന്നില്ല.
അമ്മമാരെ വിളിക്കാന്‍ വളരെ കുറച്ച് ശ്രമം മാത്രമേ ആവശ്യമുള്ളൂ, പക്ഷേ നമ്മുടെ ശബ്ദം കേള്‍ക്കുന്നത് പോലും അവരുടെ ദിവസം പ്രകാശപൂരിതമാക്കുമെന്ന് നമ്മള്‍ പലപ്പോഴും മറക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാതാപിതാക്കള്‍ പ്രായമാകുമ്പോള്‍, അവരുടെ അഭിരുചികള്‍, മനോഭാവങ്ങള്‍, സ്വഭാവങ്ങള്‍ എന്നിവ മാറിയേക്കാമെന്നും കോടതി നിരീക്ഷിച്ചു. പ്രായമായവര്‍ കുട്ടികളെപ്പോലെ പെരുമാറുന്നത് സ്വാഭാവികമാണ്. കുട്ടികളുടെ കോപവും കോലാഹലങ്ങളും അമ്മമാര്‍ ക്ഷമയോടെ കണ്ടതുപോലെ, മാതാപിതാക്കള്‍ പ്രായമാകുമ്പോള്‍ കുട്ടികളും ആ ക്ഷമയോട് പ്രതികരിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു. പ്രായമായ മാതാപിതാക്കള്‍ ശാഠ്യം കാണിക്കുമ്പോള്‍, കുട്ടികള്‍ അവരെ മനസിലാക്കി ക്ഷമയോടെ ശാന്തരാക്കണം. കുട്ടികളുടെ വിജയം ഈ ധാരണയെ ആശ്രയിച്ചിരിക്കുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
















