മൈസൂർ: കുട്ടികളുമായി പഠന യാത്ര പോയപ്പോൾ പെൺകുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കുകയും മോസ്‌കുകളിൽ കയറ്റുകയും ചെയ്ത അസിസ്റ്റന്റ് പ്രൊഫസർക്കെതിരേ അന്വേഷണം. കർണാടകത്തിലെ കൽബുർഗിലുള്ള കേന്ദ്ര സർവകലാശാലയിലെ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അബ്ദുൾ മജീദിനെതിരേ വിദ്യാർത്ഥികൾ പരാതിപ്പെട്ടു. ഇതേ തുടർന്ന് അന്വേഷണം നടത്തുന്നതായി രജിസ്ട്രാർ പറഞ്ഞു.
കൽബുർഗി, ബിദാർ ജില്ലകളിൽ പഠന യാത്രയ്‌ക്ക് കൊണ്ടുപോയതാണ് കുട്ടികളെ. മിസ്ലിങ്ങളല്ലാത്ത പെൺകുട്ടികളെയും ചരിത്ര സ്മാരകങ്ങളിൽ കയറ്റിയപ്പോൾ ഹിജാബ് ധരിക്കാൻ അബ്ദുൾ മജീദ് നിർബന്ധിക്കുകയായിരുന്നു.
ഹൈദരാബാദ് കേന്ദ്രമായ ലീഗൽ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറമാണ് പരാതി നൽകിയത്.
















