ന്യൂഡൽഹി : വൈറ്റ് ഹൗസിൽ പാക് സൈനിക മേധാവി അസിം മുനീറിന് വിരുന്ന് കൊടുത്ത യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രമ്പിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിക്കാത്തത് എന്ത് കൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
“പഹൽഗാമിന് പിന്നിലെ തലച്ചോർ അസിം മുനീറാണ്, അദ്ദേഹം ട്രംപിനൊപ്പം ഉച്ചഭക്ഷണം കഴിക്കുകയാണ്… മിസ്റ്റർ ട്രംപ് എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ച് ഇന്ത്യയിൽ തീവ്രവാദം നടത്തിയ വ്യക്തിയെ ക്ഷണിച്ചു. എന്നിട്ടും യുഎസ് പ്രസിഡന്റിനോട് സർക്കാർ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല . മുനീറിനെ വിരുന്നിനു വിളിക്കുന്നതിൽ നിന്ന് ട്രമ്പിനെ വിലക്കണമായിരുന്നു . ഒരു രാജ്യവും പാകിസ്ഥാനെ അപലപിച്ചില്ല, മറിച്ച് തീവ്രവാദത്തെ മാത്രമാണ് അപലപിച്ചത്. ഇത് ഈ ആളുകളുടെ മാനസികാവസ്ഥയെയാണ് കാണിക്കുന്നത്.‘ രാഹുൽ പറഞ്ഞു .
കഴിഞ്ഞ രണ്ട് ദിവസമായി പാർലമെന്റിൽ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്.
















