കൊൽക്കത്ത : വോട്ടർ പട്ടികയിൽ നിന്ന് ഒരു പേര് പോലും നീക്കം ചെയ്യരുതെന്ന് ബിഎൽഒമാർക്ക് മുന്നറിയിപ്പുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ബംഗ്ലാദേശ് , റോഹിങ്ക്യൻ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണിത് .
“ഒരു പേര് പോലും തിരഞ്ഞെടുപ്പ് പട്ടികയിൽ നിന്ന് ഒഴിവാക്കരുത്. ഓർമ്മിക്കുക, തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമുള്ളതാണ് . അതിനു മുമ്പും ശേഷവും, അവർ സംസ്ഥാന സർക്കാരിന്റെ ജീവനക്കാരാണ് “ എന്നാണ് മമതയുടെ ഭീഷണി. ഈ പ്രസ്താവന വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയുടെ സമഗ്രതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. സംശയാസ്പദമായ പേരുകളെ സൂക്ഷ്മപരിശോധനയിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മമതയുടെ ഭീഷണി.
അടുത്തിടെ വോട്ടർ ഐഡി കാർഡുമായി ബി എൽ ഒ മാർ ബംഗ്ലാദേശി, നേപ്പാൾ പൗരന്മാരെ പിടികൂടിയിരുന്നു.
















