തിരുവനന്തപുരം: സിപിഎം നേതാവ് വിഎസ് അച്യുതാനന്ദ് വധശിക്ഷ നല്‍കണമെന്ന് ആലപ്പുഴയില്‍ പണ്ട് നടന്ന സംസ്ഥാനസമ്മേളനത്തില്‍ ആവശ്യപ്പെട്ടത് ഒരു പെണ്‍കുട്ടിയാണെന്നും അതിനെ തുടര്‍ന്നാണ് വിഎസ് ആ വേദി വിട്ട് ഇറങ്ങിപ്പോയതെന്നുമുള്ള വിവാദം സിപിഎമ്മിനുള്ളിലും പുറത്തും കത്തിനീറുകയാണ്. വിഎസ് അച്യുതാനന്ദന്റെ മരണത്തോടെയാണ് ആ വിവാദം ഒരിയ്‌ക്കല്‍ കൂടി തലപൊക്കിയിരിക്കുന്നത്.
അതിന് തുടക്കമിട്ടത് സിപിഎം നേതാവും വിഎസ് അനുകൂലിയുമായ പിരപ്പന്‍ കോട് മുരളിയാണ്. സിപിഎമ്മില്‍ പിണറായി-വിഎസ് പക്ഷങ്ങള്‍ ഇരുചേരികളായി നിന്ന് കടുത്ത പോര് നടക്കുന്നതിനിടയിലാണ് പാര്‍ട്ടിയുടെ ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ പ്രസംഗിച്ച ഒരു പെണ്‍കുട്ടി വിഎസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് (വധശിക്ഷ) നല്‍കണമെന്ന് ആവശ്യപ്പെട്ടതെന്ന് പിരപ്പന്‍കോട് മുരളി ആരോപിച്ചു. അതിന് പിന്നാലെ ഇത് ശരിവെച്ചുകൊണ്ട് മറ്റൊരു സിപിഎം നേതാവ് സുരേഷ് കുറുപ്പും രംഗത്ത് വന്നിരിക്കുകയാണ്.
ഇതോടെ ആരാണ് ഈ പെണ്‍കുട്ടി എന്ന രീതിയില്‍ പല ഊഹാപോങ്ങളും നടക്കുന്നു. ഇതിനിടെ ആ പെണ്‍കുട്ടിയെ രക്ഷപ്പോടുത്താനുള്ള ദൗത്യം ഏറ്റെടുത്ത് ശിവന്‍കുട്ടിയും രംഗത്ത് വന്നു. പക്ഷെ ഇപ്പോഴും ഇരുളില്‍ മറഞ്ഞിരിക്കുന്ന, വിഎസിനോട് ഇങ്ങിനെ പറയാന്‍ ധൈര്യം കാട്ടിയ പെണ്‍കുട്ടി ആര് എന്ന ചോദ്യം ഉത്തരമില്ലാതെ തുടരുന്നു.
നേരത്തെ യുവനേതാവ് എം. സ്വരാജിനെ കുറ്റപ്പെടുത്തിക്കൊണ്ടും പിരപ്പന്‍കോട് മുരളി ഇതേ ആരോപണം ഉന്നയിരിച്ചിരുന്നു. വിഎസിന് വധശിക്ഷ നല്‍കണമെന്ന് എം.സ്വരാജ് 2012ല്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സ്വരാജ് പ്രസംഗിച്ചു എന്ന് പിരപ്പന്‍ കോട് മുരളി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് തെളിവായി തന്റെ വിഡിയോയോ പ്രംസഗത്തിന്റെ വോയ് സ് ക്ലിപ്പോ ഹാജരാക്കിയാല്‍ രാഷ്‌ട്രീം വിടുമെന്ന് സ്വരാജ് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടി പറയാന്‍ പിരപ്പന്‍ കോട് മുരളിക്ക് സാധിച്ചില്ല. അതിനിടയിലാണ് ഇതേ ആരോപണം ഒരു പെണ്‍കുട്ടിയ്‌ക്ക് നേരെ ഉയര്‍ത്തിയിരിക്കുന്നത്.
















