ഭാരതത്തിന്റെ ഭൂതകാല വസന്തപുലരികളിലെ തെളിച്ചം ഭാവിയിലേക്കുള്ള റാന്തല്‍ വിളക്കായി കരുതി കര്‍മ്മനിരതനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകമെങ്ങും സഞ്ചരിക്കുന്നു. അധികാര/സാമൂഹ്യ മേഖലകളില്‍ നമ്മള്‍ ഇന്ന് കാണുന്നത് നാവുകൊണ്ടുള്ള അധിക പ്രസംഗമാണ്. എണ്ണമറ്റ ആദര്‍ശങ്ങളും ആശീര്‍വാദങ്ങളും വാഗ്ദാനങ്ങളും നാവുകൊണ്ട് കൊട്ടിഘോഷിക്കുന്നവരുടെ മധ്യത്തില്‍, രാജ്യബോധത്തിന്റെ സാഗര ഗര്‍ജ്ജനമായി പതിറ്റാണ്ടുകളായി തളര്‍ന്നുറങ്ങിയ ഭാരതത്തെ ലോകമെങ്ങും അര്‍പ്പണബോധത്തോടെയുണര്‍ത്തി കര്‍മ മണ്ഡലത്തിലെത്തിക്കാന്‍ നടത്തിയ ചരിത്ര സംഭവമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി ലണ്ടനില്‍ വെച്ച് നടന്ന വ്യാപാരക്കരാര്‍.
ലോക ജനതയില്‍ നൂറ്റി അന്‍പത് കോടിയോളം ജനസംഖ്യയുള്ള ഭാരതത്തിനൊപ്പം ലോകരാജ്യങ്ങള്‍ നിലകൊള്ളുന്നത് ഓരോ ഭാരതീയനും അഭിമാനമാണ്. ഇന്ത്യന്‍ വംശജനാ
യ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി രണ്ട് വര്‍ഷത്തോളം ഭരിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലം ഭാരതീയര്‍ക്ക് പല പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ സംതൃപ്തി നല്‍കുന്ന ഒന്നും സംഭവി ച്ചില്ല.
സുനക് ഒരു യഥാര്‍ത്ഥ ഈശ്വരഭക്തനായിരുന്നതിനാല്‍ വെള്ളക്കാര്‍ ഉണര്‍ന്നില്ല. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഏതാനു ഇസ്ലാം എം.പി.മാര്‍, ലണ്ടന്‍ അടക്കമുള്ള ചില സിറ്റികളില്‍ മേയര്‍മാരുമുണ്ടെങ്കിലും ഇതര മതസ്ഥരുടെ പ്രാര്‍ത്ഥന അവിടെ ഒരിക്കലും ഒരു പാകിസ്ഥാന്‍ പ്രധാനമന്ത്രിയുണ്ടാകരുതെന്നാണ്. അഭയാര്‍ഥികളായി വന്നവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും എല്ലാ ആനുകൂല്യങ്ങളും നല്‍കിയതിന്റെ ശിക്ഷയാണ് ഇവരൊക്കെ ഇന്നനുഭ വിക്കുന്നത്. ഇവരുടെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ അത് എല്ലാം രാജ്യക്കാരെയും ബാധിക്കും. . മതബോധനമില്ലാതെ മനുഷ്യ മാഹാത്മ്യത്തില്‍ ജീവിക്കുന്ന ബ്രിട്ടനില്‍ ഒരു കൂട്ടര്‍ക്ക് മതത്തിന്റെ മഹത്വമാണ് പ്രധാനം.
ബ്രിട്ടനിലെത്തിയ പ്രധാനമന്ത്രി മോദി വിദേശത്തുള്ള ഓരോ ഭാരതീയനിലും ഉറങ്ങിക്കിടന്ന പൗരബോധത്തെ ഉണര്‍ത്തുന്നത് ഒരു ജനസേവകന്റെ ഹൃദയത്തെ തുറന്നു കാട്ടുന്നു.
ഈ അവസരമോര്‍ക്കുന്നത് ഇംഗ്ലണ്ടില്‍ വന്ന് പഠിച്ചുപോയിട്ടുള്ള മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തം,സ്വാതന്ത്ര്യസമരപോരാട്ടമൊഴിച്ചാല്‍ ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍, വി.കെ.കൃഷ്ണമേനോന്‍, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി അങ്ങനെ പല പ്രമുഖരും അധികാര കേന്ദ്രങ്ങളില്‍ വിരാജിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ ഇവരൊക്കെ ഭാരതം ഭരിച്ചു മുടിച്ചോ അതോ വികസിച്ചോ? വെറും പത്തു വര്‍ഷത്തിലധികം ഭാരതം ഭരിക്കുന്ന ഇംഗ്ലണ്ടില്‍ പഠിക്കാത്ത ഇന്നത്തെ പ്രധാനമന്ത്രിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പലതും മുന്നിലുണ്ട്. കേരളത്തിന്റെ പ്രഥമ മുഖ്യ മന്ത്രി ഈ.എം.എസ്, നമ്പുതി രിപ്പാട് 1957-ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ചില സമരക്കാര്‍ അദ്ദേഹത്തെ പരിഹസിച്ചത് ‘നാട് ഭരിക്കാന റിയില്ലെങ്കില്‍ താടി വടിക്കു നമ്പൂതിരി’ എന്നാണ്. ജനാധിപത്യ സംസ്‌കാരത്തെ വെല്ലുവിളി ക്കുന്ന, നാട് ഭരിക്കാനറിയാത്തവരോട് ഇന്നും ചോദിക്കേണ്ട ചോദ്യമാണിത്. തണുത്തുറഞ്ഞ മനസ്സുമായി മത രാഷ്‌ട്രീയ വില്പനശാലയില്‍, ജാതിക്കൂടുകളില്‍ വില്പനചരക്കായി ജീവിക്കുന്നവര്‍ക്ക് ഇത് ചോദിക്കാനുള്ള ധൈര്യമുണ്ടോ?
ഭാരത പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി അലങ്കരിക്കുന്ന നരേന്ദ്ര മോദി രണ്ടാം സ്ഥാനം അലങ്കരിച്ചിരുന്ന ഇന്ദിരാഗാന്ധിയെ പിന്തള്ളിയാണ് ആ സ്ഥാനത്ത് എത്തിയിരിക്കുന്നത്. മാത്രവുമല്ല ഇതിനകം പല ലോകരാജ്യങ്ങളില്‍ നിന്ന് വിലപ്പെട്ട പല ബഹുമതികളും മറ്റ് പ്രധാനമന്ത്രിമാരേക്കാള്‍ നരേന്ദ്ര മോദി സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിദേശ സന്ദര്‍ശന ചിലവ് 362 കോടി രൂപ ഖജനാവില്‍ നിന്ന് ചിലവഴിച്ചത് രാജ്യത്തിന്റെ വികസന പദ്ധതികള്‍ക്ക് വേണ്ടിയാണ്. ഈ യാത്രകളില്‍ അധികാര ദുര്‍വിനിയോഗമോ അഴിമതിയോ നടത്തിയതായി ആര്‍ക്കും പരാതിയില്ല. അധികാരത്തിലിരിക്കുന്ന പല പുണ്യവാളന്മാരും വികസനം, പഠനം തുടങ്ങി പല പേരുകളില്‍ പാവങ്ങളുടെ നികുതിപ്പണമെടുത്ത് വിദേശ യാത്ര (ഉല്ലാസ യാത്ര പരിവാരങ്ങളുമായി) നടത്തുന്നത് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കാനല്ലാതെ എന്തിനാണ്? ഇവരുടെ അധികാരദുര്‍വിനിയോഗ ത്തെപ്പറ്റിയോ ആഡംബര ജീവിതത്തെപ്പറ്റിയോ പ്രതിപക്ഷംപോലും ശബ്ദിക്കില്ല. അധികാരം കിട്ടിയാല്‍ ഇവരും പോകും. ‘ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ത്തന്നെ’ ഇതാണ് കേരളത്തിലെ സാധാരണക്കാര്‍, ആദിവാസി, പാവങ്ങളുടെ അവസ്ഥ. നമ്മുടെ നാട്ടില്‍ നിന്ന് വിദേശ യാത്ര നടത്തിയിട്ടുള്ള ഏതെങ്കിലും മന്ത്രിമാര്‍ പ്രധാനമന്ത്രിയെപോലെ കേരളത്തില്‍ എന്തെങ്കിലും വികസനം കൊണ്ടുവന്നിട്ടുണ്ടോ? എന്തിനാണ് ഇങ്ങനെ പാവങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത്?
പ്രധാനമന്ത്രിയുടെ ഇംഗ്ലണ്ട് സന്ദര്‍ശനത്തില്‍ രണ്ട് കൂട്ടര്‍ക്കും നല്ല നേട്ടങ്ങളുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് 2020-ല്‍ ബ്രിട്ടന്‍ പിന്മാറിയതിന് ശേഷം നടന്ന വലിയ വ്യാപാര കരാറാണ്. അത് എല്ലാം രംഗത്തും മികച്ച നേട്ടം കൈവരിച്ചിട്ടുള്ള ബ്രിട്ടനെപോലുള്ള ഒരു വികസിത രാജ്യവുമായി വ്യാപാര കരാറില്‍ ഒപ്പിടുക എന്നത് ഭാരത സമ്പദ് വ്യവസ്ഥയെ പുരോഗതിയിലേക്ക് നയിക്കുമെന്നുള്ളതാണ്. കോംപ്രഹന്‍സീവ് എക്കണോമിക് ആന്‍ഡ് ട്രേഡ് എഗ്രിമെന്റ് എന്നാണ് ഇതറിയപ്പെടുന്നത്. 2024-25 ബ്രിട്ടനിലേക്കുള്ള ഭാരതത്തിന്റെ കയറ്റുമതി 12.6% മെങ്കില്‍ ഇന്നത് 14.5 ബില്യണ്‍ ഡോളറാണ്. ഭാരതത്തില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന പല ഉല്‍പ്പന്നങ്ങള്‍ക്ക് 99% തീരുവ ഒഴുവാക്കും. ബ്രിട്ടനില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന വിമാന, മെഡിക്കല്‍, കാര്‍, ശീതളപാനീയങ്ങള്‍, ചോക്ലേറ്റ്, സാല്‍മണ്‍ മത്സ്യം, സൗന്ദര്യ ഉല്പന്നങ്ങള്‍ക്ക് 15% നിന്ന് 3%, ഇലക്ട്രിക്ക് വാഹങ്ങള്‍ക്ക് 110% നിന്ന് 10%, ബ്രിട്ടീഷ് വിസ്‌ക്കിക്ക് 150% 75%, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 40% കുറയും. തുണിത്തരങ്ങള്‍, ഷു തുടങ്ങിയവയും ഇതില്‍ വരും. കേരളമടക്കമുള്ള തീരദേശ സംസ്ഥാന മത്സ്യങ്ങള്‍ക്ക് 4.2 മുതല്‍ 8.5% തീരുവ ഉണ്ടായിരുന്നെങ്കില്‍ ഇനിയും തീരുവയില്ലാതെ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യാം. ഭക്ഷ്യവസ്തുക്കളായ മഞ്ഞള്‍, ഏലക്ക, കുരുമുളക് സംസ്‌കരിച്ച ഭക്ഷ്യവ സ്തുക്കളായ മാങ്ങ, അച്ചാര്‍, പള്‍പ്പ്, ധാന്യങ്ങള്‍ക്കും കയറ്റുമതി ചെയ്യാം. വിസ ഇളവുകള്‍-തൊഴില്‍- വിദ്യാഭ്യാസം-വ്യവസായ-കാര്‍ഷിക രംഗത്തുള്ളവര്‍ക്കും ഏറെ ഗുണം ചെയ്യുന്ന കരാറാണ്.
മനുഷ്യനന്മയിലൂന്നിയ ഭാരതത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍ നല്‍കുന്ന പ്രധാനമന്ത്രി, മന്ത്രിമാര്‍, സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍, ശാസ്ത്രജ്ഞര്‍, കലാസാഹിത്യ പ്രതിഭകള്‍ എന്നിവരെ ജാതി മത രാഷ്‌ട്രീയ മുഴക്കോല്‍ കൊണ്ട് അളക്കരുത്. തൂക്കി വില്‍ക്കരുത്.











