Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

അന്ധവിശ്വാസ നിർമ്മാർജ്ജനമെന്ന പേരിൽ കാവുകളെ വെട്ടിനശിപ്പിച്ചു കെട്ടിടങ്ങൾ പണിതവർ ഒരിക്കലെങ്കിലും ഇരിങ്ങോള്‍ കാവിൽ പോണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2025, 07:03 am IST
in Spiritual, Samskriti

‘ശുദ്ധമായ ജലം,മണ്ണ്,വായു,ശബ്‌ദം,പ്രകാശം ഇവ അഞ്ചും ഒത്തുചേരുന്ന ഇടമാണ് ക്ഷേത്രം’ എന്ന് താന്ത്രികമതം. ഈയൊരു തത്വം അവലംബിച്ചു കൊണ്ട് നിലനിൽക്കുന്ന കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇരിങ്ങോൾ കാവ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കേരളത്തിന്റെ യഥാർത്ഥമായ സാംസ്കാരിക പൈതൃകമാണ് ഇരിങ്ങോൾ കാവ് അടക്കം ‘വൃക്ഷങ്ങളുള്ള’ കാവുകൾ മൂലം വേരറ്റു പോകാതെ നിൽക്കുന്നതും. ചരിത്രാതീത കാലം മുതൽക്കേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രകൃത്യാലും, സാംസ്കാരികമായും ഏറെ വിഭിന്നമായി നിലകൊള്ളുന്ന ഒരു ദേശമാണ് കേരളം. ഈയൊരു അന്തരം ആരാധന സമ്പ്രദായങ്ങളിലും കാണാം. വൈദീക ബ്രാഹ്മണ്യം ശക്തി പ്രാപിച്ചു നിന്ന ഉത്തരേന്ത്യൻ ജനപഥങ്ങളിൽ നിന്നും വിഭിന്നമായി പാമ്പിൻ കാവുകൾ ആയിരുന്നു കേരളത്തിലെ പ്രധാന ആരാധനാലയങ്ങൾ. നാകന്മാർ വാണ ദേശത്തിനെ സ്വന്തം കൃതികളിൽ നാഗലോകം ആക്കാൻ വൈദീകതയുടെ പുരാണം പറച്ചിലുകാർക്ക് പ്രേരണ നൽകിയതും ഈ ആരാധനാ ശൈലി തന്നെ.

ഗ്രാമങ്ങൾക്ക് പൊതുവായ കാവുകളും, ഭൂപ്രഭുക്കൾ പരിപാലിച്ചിരുന്ന തറവാട്ടു കാവുകളും കേരളത്തിൽ ഉണ്ടായിരുന്നു. വൃക്ഷങ്ങളെ അറുക്കാതെ, പക്ഷി മൃഗാദികളെ അവരുടെ സ്വാതന്ത്ര്യത്തിനു വിട്ടിരുന്ന കാവുകളിൽ കുളങ്ങളും ഉണ്ടായിരുന്നു. ചുരുക്കത്തിൽ പ്രകൃതിയുടെ തുലനാവസ്ഥയെ സഹായിക്കുന്ന ഒരു ആശയം ആയിരുന്നു കാവുകൾ. നന്നായി കുളങ്ങൾ പരിപാലിക്കപ്പെടുന്ന നാട്ടിൽ ജലക്ഷാമം ഉണ്ടാകില്ല എന്ന് പൂർവികർക്ക് അറിയാമായിരുന്നു എന്ന് വേണം കരുതാൻ. ഒരുപക്ഷെ തങ്ങളെ പോലെ തന്നെ ഭൂമിയുടെ അവകാശികളായ മറ്റു ജീവികൾക്ക് വേണ്ടി ഒരാവസവ്യവസ്ഥ വേണമെന്ന ആശയവുമാകാം ഇത്തരമൊരു ചെയ്തിക്ക് പിന്നിൽ ഉണ്ടായിരുന്നതും. അതുമല്ലെങ്കിൽ പാമ്പുകളെ ആരാധിച്ചാൽ അവ ഉപദ്രവിക്കില്ല എന്ന അന്ധവിശ്വാസവുമാകാം. പക്ഷിവർഗ്ഗങ്ങൾക്കും, ഇഴജന്തുക്കൾക്കും എല്ലാം ഒരു ആവാസവ്യവസ്ഥ ഉണ്ടാക്കി കൊടുത്തതോടെ ഇവയെല്ലാം മനുഷ്യവാസം ഉള്ളിടങ്ങളിലേയ്‌ക്ക് ഇറങ്ങി ചെല്ലാനുള്ള സാധ്യതയും കുറഞ്ഞു. എന്തിന്റെ പേരിലായാലും കാവുകളുടെ പരിപാലനത്തിനു ഇന്നാട്ടിലെ പൂർവികരെ പ്രേരിപ്പിച്ച ആത്മീയത അവർക്ക് വളരെ ഗുണം ചെയ്യുന്നതുമായിരുന്നു. അതുവഴി നല്ലൊരു ഇക്കോ സിസ്റ്റം ഇവിടെ നില നിൽക്കുകയും ചെയ്തിരുന്നു.

വൈദീക ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേയ്‌ക്കുള്ള അധിനിവേശമാണ് വിഗ്രഹങ്ങളിൽ ദൈവങ്ങളെ കുടിയിരുത്തുന്ന ശൈലി ഇവിടെ വ്യാപിക്കാൻ കാരണമായതും. കാവുകളിൽ അദൃശ്യനായി വസിച്ചിരുന്ന ദൈവത്തെ അയൽസംസ്ഥാനക്കാരിൽ നിന്നും കടംകൊണ്ട ശൈലിയിലെ കെട്ടിടങ്ങളിൽ കുടിയിരുത്തിയപ്പോൾ നശിച്ചതും മുൻപേ സൂചിപ്പിച്ച ഇവിടത്തെ തനതു പ്രകൃതി വ്യവസ്ഥ തന്നെയാണ്. പിന്നീട് ക്ഷേത്രങ്ങൾ എത്രത്തോളം വികസിക്കുന്നോ, അത്രത്തോളം ചെടികൾക്കുള്ള സ്ഥലം കുറയുകയും ചെയ്തു. അന്ധവിശ്വാസ നിർമ്മാർജ്ജനം എന്ന പേരിൽ കാവുകളെ വെട്ടിനശിപ്പിച്ചു കോൺക്രീറ്റ് കെട്ടിടങ്ങൾ പണിത വിപ്ലവകാരികളുടെ നാട് കൂടിയാണ് കേരളം എന്നും ഓർക്കണം. കാലക്രമേണ ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേയ്‌ക്ക് ഇറങ്ങാത്ത വിധം പാകുന്ന ഇന്റർലോക്കുകൾ ആയി ഇന്നാട്ടിലെ ക്ഷേത്രങ്ങളുടെ വികസന മുഖമുദ്ര.

നാഗദോഷവും, നാഗശാപവും പേടിച്ചു വഴിപാടു നടത്താൻ വരുന്നവർക്കായി തയ്യാറാക്കി വെച്ചിട്ടുള്ള പാമ്പിൻ കാവ് എന്നെഴുതിയ ബോർഡും, അതിനു പിന്നിൽ നിരത്തി വെച്ചിരിക്കുന്ന കുറെ വിഗ്രഹങ്ങളും ഇത്തരം മണിമന്ദിരങ്ങളുടെയും കച്ചവടോപാധിയാണ്. ബോർഡിൽ കാവ് എന്നുണ്ടാകുമെങ്കിലും, ഇവിടങ്ങളിൽ ചെന്ന് നോക്കിയാൽ പാമ്പ് പോയിട്ടൊരു പല്ലിയെ പോലും കാണാൻ സാധിക്കുകയുമില്ല.തങ്ങളുടെ പൂർവികർ നാഗശാപം ഭയന്നാണ് കാവുകൾ ഉണ്ടാക്കിയതെന്ന് വിശ്വസിച്ചു വളർന്ന കെടുബുദ്ധികളെ ആരോ ചൂഷണം ചെയ്തതിന്റെ ഫലമാണ് ശാപമോക്ഷ വഴിപാടുകളിൽ പണം കൊയ്യുന്ന ഇത്തരം കരിങ്കൽ ദൈവങ്ങളും, കോൺക്രീറ്റ് കാവുകളും. ഈ നിർമ്മികളുടെ മുന്നിൽ നൂറും പാലും നേദിച്ചും, മഞ്ഞൾപ്പൊടി കൊണ്ട് കമിഴ്‌ത്തിയും മനുഷ്യൻ താൻ പ്രകൃതിയോട് ചെയ്ത തെറ്റുകൾക്ക് മാപ്പിരക്കുകയും ചെയ്യുന്നു.

പൊതുജനങ്ങളെ പോലും അറിയിക്കാതെ ചിലർ നടത്തിയ വികസന ശ്രമങ്ങൾ ഇടക്കാലത്ത് ഇരിങ്ങോൾ കാവിനും ഭീഷണി ഉയർത്തിയിരുന്നു. നഗര സഭയുടെയോ, അനുബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കണ്ണിൽപ്പെടാതെ ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന പ്ലൈ വുഡ് ഫാക്ടറിയും അതിന്റെ ഭാഗമായ പശ നിർമ്മാണ യൂണിറ്റുമാണ് കാവിലെ ജൈവ വൈവിധ്യത്തിനും, സമീപത്തെ കൃഷിയിടങ്ങൾക്കും മനുഷ്യർക്കും എല്ലാം ഭീഷണി ഉയർത്തിയത്. കാവിനു സമീപമുള്ള തോട്ടിലേയ്‌ക്ക് ഫാക്റ്ററി മാലിന്യം ഒഴുക്കിയതോടെ പ്രദേശത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിച്ചു. ഇരിങ്ങോൾ കാവ് തങ്ങളുടെ നാടിന്റെ പ്രാണ ദായിനിയാണ് എന്ന തിരിച്ചറിവുള്ളവരാണ് ഇവിടത്തെ നാട്ടുകാർ എന്നതുകൊണ്ട് തന്നെ കാവ് സംരക്ഷിക്കപ്പെടും എന്നാണ് പ്രതീക്ഷയും. കാട് വെട്ടിത്തെളിച്ചു വനക്ഷേത്രങ്ങളെ വികസിപ്പിക്കുന്ന മാസ്റ്റർ പ്ലാനുകൾ ഒന്നും ഇരിങ്ങോൾ ദേശത്തെ തേടിയും വരാതിരിക്കട്ടെ.

ജനത്തിരക്ക് കൊണ്ട് വീർപ്പുമുട്ടുന്ന കേരളത്തിലെ മഹാ വിഭാഗത്തിൽ പെട്ട ക്ഷേത്രങ്ങളെ പോലെ ഒരു വികസനം ഇരിങ്ങോൾ കാവിന് ഒരിക്കലും സംഭവിക്കാനും പാടുള്ളതല്ല. തിരക്ക് കൂടുമ്പോൾ ശബ്ദം കൂടും, ഉപേക്ഷിക്കപ്പെടുന്ന മാലിന്യവും കൂടും. ഇപ്പോൾ നമുക്ക് കേൾക്കാവുന്ന ചീവീടുകളുടെയും, കിളികളുടെയും എല്ലാം ശബ്ദം പയ്യെ പയ്യെ ഇല്ലാതാകും. അവയെല്ലാം ഇല്ലാതാവുന്ന കാലം കാവിലെ ഈശ്വരനും ഇല്ലാതാകും. മനുഷ്യർ എത്രയധികം ചെല്ലുന്നുവോ പ്രകൃതിയുടെ സൗന്ദര്യം അത്രയും കുറയും എന്നതാണ് ഇതുവരെയും സംഭവിച്ചിട്ടുള്ള സത്യം. അതുകൊണ്ടു തന്നെ ഒരു കാവിനെ പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊള്ളാൻ സാധിക്കുന്നവർ മാത്രം എത്തിപ്പെടേണ്ട ഒരിടവുമാണ് ഇരിങ്ങോൾ കാവ്.

മനസ്സിന് ശാന്തി ലഭിക്കുവാൻ വേണ്ടി ആളുകൾ ദേവാലയത്തിൽ പോകുന്നു എന്ന തത്വം അനുസരിച്ചെങ്കിൽ, ശാന്തി നേടുവാൻ നിങ്ങൾക്ക് പോകാവുന്ന ഒരിടമാണ് ഇരിങ്ങോൾ കാവ്. നിങ്ങൾ ഒരു പ്രകൃതി സ്നേഹിയാണ് എങ്കിൽ, പ്രകൃതിയുടെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കാനായി ചെന്നിരിക്കാവുന്ന ഒരിടമാണ് ഇരിങ്ങോൾ കാവ്. തനിക്കു ചുറ്റുമുള്ള പ്രകൃതിയിൽ ഈശ്വരനെ ദർശിക്കുന്ന ആത്മീയവാദിയാണ് നിങ്ങളെങ്കിൽ ഈശ്വരനെ ദർശിക്കാവുന്ന ഇടമാണ് ഇരിങ്ങോൾ കാവ്. പായൽ മൂടിയതോ, സോപ്പിൻ പത നിറഞ്ഞതോ ആയ കുളങ്ങളിലെ ‘ശുദ്ധമായ’ ജലവും, ലൗഡ് സ്പീക്കർ വഴി പുറത്തു വിടുന്ന “ഭക്തി” ഒച്ചകളും, ചന്ദനത്തിരിയും മറ്റു ധൂപ സാമഗ്രികളും കത്തിച്ചുണ്ടാക്കുന്ന ‘ശുദ്ധ’വായുവും, ഇന്റർലോക്ക് കൊണ്ട് ശ്വാസം മുട്ടിയ ശുദ്ധമായ മണ്ണും എല്ലാം ലഭ്യമാക്കി കൊണ്ട് ഭണ്ഡാരങ്ങൾ നിറയ്‌ക്കുന്ന നാട്ടിലെ ‘വഴിയമ്പലങ്ങൾ’ എങ്ങിനെ പുനരുദ്ധരിക്കപ്പെട്ടു ക്ഷേത്രങ്ങൾ ആക്കപ്പെടണം എന്നതിനുദാഹരണവുമാണ് ഇരിങ്ങോൾ കാവ്. പ്രകൃതിയെ തൊട്ടറിയാൻ, ആസ്വദിക്കാൻ, അതിന്റെ ദിവ്യത്വം തിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കുമെന്നുറപ്പുണ്ടെങ്കിൽ ഒരിക്കൽ പോയി കാണുക ഈശ്വരൻ സ്വയം പ്രകൃതിയായി ഇരിക്കുന്ന മണ്ണിനെ !!!

പ്രസാദ് പ്രഭാവതി 

Tags: iringol kavu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

Kerala

2700 വർഷം പഴക്കം , പുഷ്പമോ പൂജാവസ്തുക്കളോ വേണ്ടാത്ത ദേവി ; വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള കേരളത്തിന്റെ സ്വന്തം ഇരിങ്ങോൾക്കാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.