ന്യൂദൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച ചർച്ചകൾക്കും കേസിനും നിർണായക വഴിത്തിരിവ്. ബ്രിട്ടീഷ് പാസ്സ്പോർട്ട് വിവരങ്ങൾ ബ്രിട്ടൺ ഔദ്യോഗികമായി ഭാരതത്തിന് കൈമാറി.ബിജെപി പ്രവർത്തകൻ ആയ വിഘ്‌നേഷ് ശിവിർ അലഹബാദ് കോടതിയിൽ രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വത്തെക്കുറിച്ച് വ്യക്തത വേണമെന്ന് ആവശ്യമുന്നയിച്ച് ഹർജി നൽകിയിരുന്നു.
കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള പൗരത്വ സെല്ലിനോട് വിശദീകരണം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിന്റെ അടിസ്ഥാനത്തിൽ വിവരശേഖരണത്തിന് ബ്രിട്ടീഷ്ഭരണകൂടത്തെ സമീപിച്ചു. അഞ്ചു മാസത്തിനു ശേഷം രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പാസ്സ്പോർട്ട് വിവരങ്ങൾ ഭാരതത്തിന് ബ്രിട്ടൺ ഔദ്യോഗികമായി കൈമാറി. ഇനി ആഭ്യന്തര മന്ത്രാലയം അത് വിവരാവകാശ രേഖക്ക് വിഘ്‌നേഷ് ശിവിർ സമർപ്പിച്ച അപേക്ഷയ്‌ക്ക് മറുപടിയായി കൈമാറും.
ശിവിർ രേഖ കോടതിയിൽ ഹാജരാക്കുന്നതോടെ കോടതി ഹർജി തീർപ്പാക്കും. 2019 ൽ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയിക്ക് മുന്നിൽ ഈ കേസ് വന്നെങ്കിലും തള്ളിയിരുന്നു. രേഖകൾ അപര്യാപ്തമെന്നായിരുന്നു കാരണം പറഞ്ഞത്. ഇപ്പോൾ പാസ്സ്പോർട്ട് വിവരങ്ങൾ ബ്രിട്ടൺ ഔദ്യോഗികമായി കൈമാറിയ സ്ഥിതിക്ക് കാര്യങ്ങൾക്ക് കുറേ കൂടി വ്യക്തത ഉണ്ട്.
















