ന്യൂദല്‍ഹി: യശ്വന്ത് വര്മ്മയെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് സുപ്രീംകോടതിയുടെ കൊളീജിയത്തിനെ തകര്‍ക്കാനാണെന്ന വ്യാജഭീതി പ്രതിപക്ഷപാര്‍ട്ടികള്‍ക്കുള്ളില്‍ പരത്താനുള്ള കപില്‍ സിബലിന്റെ അവസാന ശ്രമം വിജയിച്ചില്ല. സിപിഎം, കോണ്‍ഗ്രസ് എംപിമാര്‍ എല്ലാം ഇംപീച്ച് മെന്‍റിന് അനുകൂലമായി ഒപ്പിട്ടു എന്നത് കപില്‍ സിബലിന് മുഖത്തേറ്റ അടിയായി. രാഹുല്‍ ഗാന്ധി, സുപ്രിയ സുലെ, ശരത് പവാറിന്റെ പാര്‍ട്ടിയായ എന്‍സിപിയുടെ എംപിമാര്‍ എന്നിവരും ഇംപീച്ച് മെന്‍റിന് അനുകൂലമായി ഒപ്പിട്ടു. യശ്വന്ത് വര്മ്മയെ ഇംപീച്ച് ചെയ്യരുതെന്ന് പറയുന്നത് കപില്‍ സിബലിന്റെ വ്യക്തിപരമായ ഒരു അജണ്ടയാണെന്നും അത് പാര്‍ലമെന്‍റിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ പാര്‍ലമെന്‍റ് ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ ഉള്‍പ്പെടെ 200 എംപിമാര്‍ ഒപ്പിട്ട മെമ്മോറാണ്ടം സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. പാര്‍ലമെന്‍റാണ് ഏറ്റവും ഉയര്‍ന്ന സ്ഥാപനമെന്നും തെറ്റു ചെയ്ത സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെ നീക്കാനുള്ള അധികാരം പാര്‍ലമെന്‍റിനാണെന്നും കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.
ഈ മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ തന്നെ ഇംപീച്ച് നടപടി ആരംഭിക്കുമെന്നാണ് കരുതുന്നത്. രാജ്യസഭയില്‍ 50 എംപിമാരും ലോക് സഭയില്‍ 100 പേരും ഒപ്പിട്ടാല്‍ ഇംപീച്ച് മെന്‍റ് നടപടി ആരംഭിക്കാനാവും. ഇപ്പോള്‍ 200 പേര്‍ ഒപ്പിട്ടതോടെ ഇംപീച്ച് മെന്‍റ് തുടങ്ങാനാവും. ലോക് സഭയില്‍ നിന്നുള്ള 145 എംപിമാരും രാജ്യസഭയില്‍ നിന്നുള്ള 63 എംപിമാരും ഇംപീച്ച് മെന്‍റിനെ അനുകൂലിച്ച് ഒപ്പിട്ടിട്ടുണ്ട്. ഒരു ജഡ്ജിയെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള നിയമപരമായ അധികാരം പാര്‍ലെന്‍റിന് മാത്രമേ ഉള്ളൂ. മൂന്ന് ഡസന്‍ കോണ്‍ഗ്രസ് എംപിമാര്‍ വരെ ഇംപീച്ച്മെന്‍റിന് അനുകൂലമായി ഒപ്പിട്ട സ്ഥിതിക്ക് ഇംപീച്ച് മെന്‍റ് നടപടി ആരംഭിക്കുമെന്ന് പാര്‍ലമെന്‍റ് കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
ജസ്റ്റിസ് യശ്വന്ത് വര്മ്മയെ ഇംപീച്ച് ചെയ്യരുതെന്നും അദ്ദേഹം മികച്ച ജഡ്ജിയാണെന്നും ഉള്ള കപില്‍ സിബലിന്റെ ന്യായീകരണം പൊളിഞ്ഞു. കോടികള്‍ വിലമതിക്കുന്ന 500 രൂപ നോട്ടുകെട്ടുകള്‍ വീടിന്റെ ഔട്ട് ഹൗസില്‍ നിന്നും കണ്ടെടുത്ത സംഭവത്തില്‍ സുപ്രീംകോടതി വരെ കുറ്റപ്പെടുത്തുകയും ഇംപീച്ച് ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്ത ജസ്റ്റിസ് യശ്വന്ത് വര്മ്മയെ ഇംപീച്ച് ചെയ്യരുതെന്ന ആവശ്യവുമായി രംഗത്തെത്തിയ കപില്‍ സിബലിനെ പ്രതിപക്ഷപാര്‍ട്ടികള്‍ വരെ തള്ളി.
ദല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായി ഇരിക്കുമ്പോഴാണ് ദല്‍ഹിയിലെ വീടിന്റെ ഔട്ട് ഹൗസില്‍ നിന്നും 1.5 അടിയോളം ഉയരത്തില്‍ കത്തിയതും അല്ലാത്തതുമായ 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഇതേക്കുറിച്ച് പൊലീസ് നടത്തിയ സംഭവത്തില്‍ നോട്ടുകെട്ടുകള്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടേത് തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇത്രയും ഗുരുതരമായ തെറ്റ് ചെയ്ത ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിനെതിരെ നിലകൊള്ളു കപില്‍ സിബല്‍ പറയുന്നത് അദ്ദേഹം ഒരു നല്ല ജഡ്ജിയാണ് എന്നാണ്. ഇതെങ്ങിനെ കപില്‍ സിബലിന് അവകാശപ്പെടാനാകും എന്ന ചോദ്യം ഉയര്‍ന്നിരുന്നു.
പാര്‍ലമെന്‍റ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം കപില്‍ സിബലിനില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്നയാണ് യശ്വന്ത് വര്മ്മയെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്‍റിനോട് നിര്‍ദേശിച്ചത്. യശ്വന്ത് വര്മ്മയെ ഇംപീച്ച് ചെയ്യരുതെന്നും അതിന് മുന്‍പ് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് മാത്യു നെടുമ്പുര ഫയല്‍ ചെയ്ത ഹര്‍ജി അടിയന്തരമായി വാദം കേള്‍ക്കേണ്ടതില്ലെന്ന് പറഞ്ഞ് ജൂലായ് 20 തിങ്കളാഴ്ച സുപ്രീംകോടതി മാറ്റിവെച്ചതും ജഡ്ജിമാര്‍ക്ക് ധാര്‍മ്മികത വേണമെന്ന അഭിപ്രായം ഉയര്‍ത്തിപ്പിടിക്കാനായിരുന്നു.
തെറ്റു ചെയ്ത ഒരാളെ സംരക്ഷിക്കാന്‍ പല ന്യായങ്ങളും നിരത്താന്‍ ശ്രമിക്കുകയാണെന്ന് കപില്‍ സിബലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടിരുന്നു. എല്ലാകാലത്തും സ്വാര്‍ത്ഥമായ അജണ്ടകള്‍ വെച്ചുപുലര്‍ത്തുന്ന വ്യക്തിയാണ് കപില്‍ സിബലെന്നും കിരണ്‍ റിജിജു കുറ്റപ്പെടുത്തി. കേസന്വേഷിച്ച സുപ്രീംകോടതി സമിതി ഭരണഘടനയുടെ 124, 218 വകുപ്പുകള്‍ പ്രകാരം യശ്വന്ത് വര്മ്മയെ ഇംപീച്ച് ചെയ്യണമെന്നാണ് ആവശ്യമുയര്‍ത്തിയത്. കുറ്റം ചെയ്ത ജഡ്ജിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് ഭരണഘടനയിലെ 218ാം വകുപ്പ്.
യശ്വന്ത് വര്‍മ്മ ദല്‍ഹി കോടതിയില്‍ ജഡ്ജിയായിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ ദല്‍ഹിയിലെ വീട്ടിലെ സ്റ്റോര്‍ റൂമില്‍ നോട്ടുകെട്ടുകള്‍ക്ക് തീപിടിച്ച സംഭവം ഉണ്ടായത്. ഒരു ജഡ്ജിയുടെ വീട്ടില്‍ നിന്നും ഉറവിടം വെളിപ്പെടുത്താത്ത നിലയില്‍ ഇത്രയ്‌ക്കധികം തുക കണ്ടെത്തിയത് ഗുരുതരമാണെന്നാണ് സുപ്രീംകോടതി അന്വേഷണ സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നിട്ടും കപില്‍ സിബലിന് അത് ഗുരുതരമായ തെറ്റായി കാണാനാവുന്നില്ല. കത്തിയ നോട്ടുകെട്ടുകള്‍ ഉള്‍പ്പെടെയാണ് 1.5 അടി ഉയരത്തില്‍ നോട്ടുകെട്ടുകള്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മ്മയുടെ ദല്‍ഹിയിലെ തുഗ്ലക് റോഡിലെ വീട്ടിലെ സ്റ്റോര്‍റൂമില്‍ നിന്നും കണ്ടെത്തിയത്. മാര്‍ച്ച് 14ന് ജഡ്ജിയുടെ വീട്ടില്‍ തീപിടിത്തമുണ്ടായപ്പോഴാണ് മുറിയില്‍ ഒന്നര അടിയോളം ഉയരത്തില്‍ അടുക്കടുക്കായി വെച്ചിരുന്ന നോട്ടുകെട്ടുകള്‍ക്ക് തീപിടിച്ചതായി കണ്ടെത്തിയത്.
തന്നെ കുടുക്കാന്‍ വേണ്ടി നടന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് യശ്വന്ത് വര്‍മ്മ നല്‍കുന്ന മറുപടി. പക്ഷെ സുപീംകോടതി അന്വേഷണ സമിതിക്ക് ഈ വിശദീകരണം ബോധ്യപ്പെട്ടിട്ടില്ല. “പക്ഷെ അന്വേഷണത്തില്‍ നോട്ടുകെട്ടുകള്‍ വര്‍മ്മയുടെ വീട്ടിലെ മുറിയില്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം ഇത്രയും തുകയുടെ നോട്ടുകെട്ടുകള്‍ എവിടെ നിന്നു ലഭിച്ചു എന്ന കാര്യം യശ്വന്ത് വര്‍മ്മയ്‌ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞതുമില്ല. പകരം അദ്ദേഹം കുറ്റം നിഷേധിക്കുക മാത്രമാണ് ചെയ്യുന്നത്.”- സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു.
ദല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസായിരുന്ന ദല്‍ഹിയിലെ വീടിന്റെ ഔട്ട് ഹൗസില്‍ തീപിടിത്തമുണ്ടായ മാര്‍ച്ച് 14-15ന് രാതിയില്‍ ജഡ്ജിയുടെ മകള്‍ ഉള്‍പ്പെടെ 17 പേര്‍ വീട്ടില്‍ ഉണ്ടായിരുന്നു. വീട്ടിലെ സ്റ്റോര്‍ റൂമില്‍ നിന്നാണ് പണം കണ്ടെത്തിയത്. രഹസ്യമായ നിലയിലുള്ള ഈ മുറിയുടെ പൂര്‍ണ്ണ നിയന്ത്രണം ജഡ്ജി വര്‍മ്മയുടെ കയ്യില്‍ തന്നെയാണെന്നും സുപ്രീംകോടതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നോട്ടുകെട്ടിന് അടുത്തുണ്ടായിരുന്ന ഒരു മദ്യം സൂക്ഷിക്കുന്ന അറയുണ്ടായിരുന്നു. ഇതാണ് തീ ആളിക്കത്താന്‍ കാരണമായത്. വീട്ടില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ കത്തിയ നോട്ടുകെട്ടുകള്‍ മാറ്റാന്‍ ശ്രമിച്ചതായും സുപ്രീംകോടതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കത്തിയ നോട്ടുകെട്ടുകള്‍ അടുക്കിവെച്ചതിന് 1.5 അടിയോളം ഉയരമുണ്ടായിരുന്നു. പാതി കത്തിയ നോട്ടുകെട്ടുകള്‍ അടുക്കിവെച്ചതും 1.5 അടിയോളം ഉയരമുണ്ടായിരുന്നു.
















