ആലുവ : ഭാര്യാമാതാവിനെയും ഭാര്യാ സഹോദരിയേയും വധിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം കാക്കമൂല എസ് ആർ ഭവനിൽ രാജീവ് (29)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വർഷം മുമ്പ് സോഷ്യൽ മീഡിയായിലൂടെ പരിജയപ്പെട്ട യുവതിയേയാണ് ഇയാൾ വിവാഹം കഴിച്ചത്.
ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതായപ്പോൾ ഭാര്യവീട്ടിലേക്ക് പോന്നു. ഇതിന് കാരണം ഭാര്യ വീട്ടുകാരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ 16ന് ആലുവ പൈപ്പ് ലൈൻ റോഡിലുള്ള വീട്ടിലാണ് സംഭവം. പലർച്ചെ 3 മണിയോടെ ഓടിളക്കി കയറിൽ തൂങ്ങി വീടിനകത്ത് കയറി ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.
തുടർന്ന് ബംഗലുരുവിലേക്കുള്ള ട്രയിനിൽ കയറി പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു. അവിടെ നിന്നെല്ലാം ഭാര്യയെ വിളിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് നടന്ന അന്വേഷണത്തിൻ മെസൂരിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള അരസിക്കരെ റയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടി കൂടിയത്.
ഡിവൈഎസ്പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ വി.എം കേഴ്സൻ, എസ്.ഐ സുജോ ജോർജ് ആൻ്റണി, എ.എസ്.ഐ അബ്ദുൾ ജലീൽ സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ ,മുഹമ്മദ് ഷഹിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
















