തിരുവനന്തപുര: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നരയ്‌ക്ക് ് രാജ്ഭവനിലാണ് കൂടിക്കാഴ്ച. കേരള സര്‍വകലാശാലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ചയ്‌ക്ക് വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഗവര്‍ണറും മുഖ്യമന്ത്രിയും ദല്‍ഹിയില്‍ കേരള ഹൗസില്‍ അടുത്തടുത്ത മുറികളില്‍ ഉണ്ടായിരുന്നു. അവിടെ കൂടിക്കാഴ്ച നടത്തിയേക്കും എന്നും വാര്‍ത്ത വന്നിരുന്നു. അനൗപചാരിക കൂടിക്കാഴ്ച വേണ്ടന്ന നിലപാടായിരുന്നു ഗവര്‍ണര്‍ക്ക്. തുടര്‍ന്നാണ് രാജ്ഭവനില്‍ വെച്ച് കൂടിക്കാഴ്ച നിശ്ചയിച്ചത്.
ഭാരാതാംബ വിവാദം കത്തി നിന്നപ്പോളാണ് മുഖ്യമന്ത്രി അമേരിക്കയ്‌ക്ക് ചികിത്സയക്ക് പോയത്. അന്ന് ഗവര്‍ണര്‍ വിളിച്ച് സുഖാശംസം നേര്‍ന്നിരുന്നു.
വിവാദത്തിനിടയിലും സര്‍ക്കാറിനെ വിമര്‍ശിക്കാനോ വിവാദം ഉണ്ടാകുന്ന എന്തെങ്കിലും പ്രസ്താവന നടത്താനോ ഗവര്‍ണര്‍ തുനിഞ്ഞിരുന്നില്ല. മാധ്യമങ്ങളില്‍ നിന്നും അകലം പാലിച്ചു. സര്‍ക്കാറുമായി ഏറ്റുമുട്ടലിനില്ലന്ന നിലപാടുകാരനാണ് രാജേന്ദ്ര ആര്‍ലേക്കര്‍. അതിനര്‍ത്ഥം കീഴടങ്ങുമെന്നല്ലന്നും അദ്ദേഹം പരസ്യമാക്കിയിട്ടുണ്ട്.മുഖ്യമന്ത്രിയും സംശമനത്തോടെയാണ് വിവാദ വിഷയത്തില്‍ പ്രതികരിച്ചത്.
അതേ സമയം കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറെ സസ് പെന്‍ഡ് ചെയ്ത തന്റെ നടപടി അംഗീകരിക്കാതെ ഒത്തുതീര്‍പ്പിന് ഇല്ലെന്നാണ് നിലപാടിലാണ് വി.സി. ഡോ മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞത്.എന്നാല്‍ രജിസ്ട്രാറെ തിരിച്ചെടുത്തെന്ന നിലപാടിലാണ് ഇടത് ഭൂരിരക്ഷമുളള സിന്‍ഡിക്കേറ്റ്.
ഭാരതാംബ ചിത്രം ശ്രീപത്‌നാഭ സേവാ സമിതിയുടെ സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ വച്ചതിനെ എസ് എഫ് ഐ എതിര്‍ത്തതോടെയാണ് സര്‍വകലാശാല വളപ്പ് സംഘര്‍ഷ ഭൂമിയായത്. രജിസ്ട്രാര്‍ ഡോ അനില്‍ കുമാര്‍ എസ് എഫ് ഐക്ക് പിന്തുണയുമായി എത്തി പരിപാടി റദ്ദാക്കി.എന്നാല്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയായതിന്റെ ഗൗരവം കണക്കിലെടുത്ത് , പരിപാടി റദ്ദാക്കിയ രജ്‌സ്ട്രാറെ വി സി സസ്പന്‍ഡ് ചെയ്തു.എന്നാല്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ പിന്തുണയോടെ സസ്പന്‍ഷന് വഴങ്ങാതെ ഓഫീസിലെത്തിയിരുന്നു രജിസ്ട്രാര്‍ അനില്‍കുമാര്‍.
വി സി മോഹനന്‍ കുന്നുമ്മല്‍ ഇരുപത് ദിവസത്തിനു ശേഷം ശനിയാഴ്ച കേരള സര്‍വകലാശാലയില്‍ എത്തിയിരുന്നു.എന്നാല്‍ തടയുമെന്ന് പ്രഖ്യാപിച്ച എസ് എഫ് ഐ മൗനം പാലിച്ചു. 1838 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളാണ് വിസി ഇന്നലെ ഒപ്പിട്ടത്. എല്ലാ അത്യാവശ്യ ഫയലുകളും ഒപ്പിട്ടു. ഇനി ഒരു ഫയലും ബാക്കിയില്ലെന്നും മേശ ക്ലീന്‍ ആണെന്നും വി സി മോഹനന്‍ കുന്നുമ്മല്‍ പ്രതികരിച്ചിരുന്നു.
















