Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്‌ബർ അലിയുടെ പ്രണയ കുടുക്കിലൂടെ കൊച്ചിയിലെ സെക്സ് റാക്കറ്റിൽ അകപ്പെട്ടവരിൽ വീട്ടമ്മമാരും വിദ്യാർത്ഥിനികളും ഐടി പ്രൊഫഷണലുകളും വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2025, 08:53 am IST
in Kerala

കൊച്ചി: എറണാകുളത്ത് മണ്ണാർക്കാട് സ്വദേശി അക്‌ബർ അലി നടത്തിവന്നിരുന്ന പെൺവാണിഭ കേന്ദ്രം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺവാണിഭ കേന്ദ്രം നടത്തി ഇയാൾ ലക്ഷക്കണക്കിന് രൂപയാണ് സമ്പാദിച്ചതെന്ന് പൊലീസ് പറയുന്നു. പ്രണയം നടിച്ച് വലയിലാക്കിയ വിദ്യാർത്ഥിനികളെയും വീട്ടമ്മമാരെയും ഐടി പ്രൊഫഷണലുകളെയും വരെ ഇയാൾ സെക്സ് റാക്കറ്റിന്റെ ഭാ​ഗമാക്കിയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇരുപത്തിയാറുകാരനായ അക്ബർ അലി മാസങ്ങളായി പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ആഡംബര കാറിൽ കറങ്ങിനടക്കുന്ന ഇയാൾ പ്രണയം നടിച്ചാണ് യുവതികളെ വലയിലാക്കിയിരുന്നത്. ഇടപാടുകാരെ കണ്ടെത്തിയിരുന്നതാകട്ടെ ഓൺലൈൻ ആപ്പിലൂടെയും.. പ്രണയം നടിച്ച് വശീകരിക്കുന്ന യുവതികളെ ലഹരിനൽകിയാണ് ഇയാൾ എറണാകുളം സൗത്തിലെ പെൺവാണിഭ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്.

പെൺവാണിഭ കേന്ദ്രത്തിൽ നിന്നും പിടികൂടിയ ആറു പെൺകുട്ടികളെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ആറുപേരും. ഇവരെ കൂടാതെ മലയാളി യുവതികളും സംഘത്തിലുണ്ടെന്നാണ് റിപ്പോർട്ട്. നഗരത്തിലെ ചില വിദ്യാർത്ഥിനികളും ഐടി പ്രൊഫഷണലുകളും മുതൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ അക്ബർ അലിയുടെ വലയിൽ അകപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

കൂടുതൽ അന്വേഷണത്തിനുശേഷം അക്ബർ അലിക്കെതികെ പോക്‌‌സോ കേസടക്കം ചുമത്തിയേക്കും. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയുടെ പ്രണയച്ചതിയിൽ കുടുങ്ങിയാണ് യുവതികൾ അനാശാസ്യ കേന്ദ്രത്തിലെത്തിയത് എന്നാണ് സൂചന. കൂടുതൽപേർ ഇയാളുടെ കെണിയിൽപെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്. ഓൺലൈൻ മുഖേന സമീപിക്കുന്നവർക്ക് പെൺകുട്ടികളുടെ ചിത്രങ്ങൾ വാട്സാപ്പിൽ അയച്ചു കൊടുക്കും. പിന്നീട് ഇവരെ പെൺവാണിഭ കേന്ദ്രത്തിലേക്ക് എത്തിക്കും.

അക്ബറിൻറെ നാട്ടുകാരും സുഹൃത്തുക്കളുമായ ഷെഫീഖ്, മൻസൂർ അലി എന്നിവർക്കും നടത്തിപ്പിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഇടപാടിന് 750 രൂപ വീതമായിരുന്നു ഇരുവരുടെയും കമ്മീഷൻ. 1000 മുതൽ 1500 രൂപ വരെയായിരുന്നു പെൺകുട്ടികൾക്കുളള പ്രതിഫലം.24 മണിക്കൂറും പ്രവർത്തിക്കുന്ന കടകളുടെ മറവിലായിരുന്നു റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇടപ്പള്ളിയിൽ ഈവിധം അനാശാസ്യകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് എളമക്കര പൊലീസിന് ലഭിച്ച വിവരമാണ് നിർണായകമായത്. പരിശോധനയിൽ ഇടപ്പള്ളിയിൽ നിന്ന് അക്‌ബർ അലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ ഇവിടെ സ്ത്രീകൾ ആരും തന്നെ ഉണ്ടായിരുന്നില്ല. വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപം മറ്റൊരു ‘ബ്രാഞ്ച്” ഉണ്ടെന്ന് ഇയാൾ വെളിപ്പെടുത്തിയത്. വൈകിട്ട് ഇവിടെ നടത്തിയ പരിശോധനയിലാണ് സ്ത്രീകളെ രക്ഷിപ്പെടുത്തിയത്. കൊച്ചി ന​ഗരത്തിൽ അനാശാസ്യ കേന്ദ്രങ്ങൾ വ്യാപകമെന്ന പരാതി നേരത്തേ തന്നെ ഉയർന്നിരുന്നു. മസാജ് കേന്ദ്രങ്ങളുടെ മറവിലും പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള മസാജ് സെന്ററുകളിൽ അധികവും യാതൊരു ലൈസൻസുകളും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. കൊച്ചിയിൽ മാത്രം ഇത്തരത്തിൽ നൂറിലധികം കേന്ദ്രങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ആകർഷകമായ പേരുകളും പരസ്യബോർഡുകളും വച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

Tags: kochicrimesex racketAkbar Ali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Kerala

വിവാഹ മോചിതയായ സൗമ്യയെ വിടാതെ പിന്തുടർന്ന് ശല്യം ചെയ്ത വൃദ്ധൻ പോക്സോ കേസിലും പ്രതി: ഒല്ലൂരിലെ അരുംകൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

India

സുഖ ജീവിതത്തിന് മകൻ വിലങ്ങുതടി ; അഭിഭാഷകനും രണ്ടാം ഭാര്യയും ചേർന്ന് അഞ്ച് വയസുകാരനെ കൊലപ്പെടുത്തി ; പ്രതികൾക്ക് നാട്ടുകാരുടെ വക മർദ്ദനം

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.