ന്യൂദല്‍ഹി: ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കും മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി. കോഴിക്കോട് നടന്ന ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതി നല്‍കിയ ഹര്‍ജി തള്ളിയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇരയുടെ വാദം കേള്‍ക്കാതെയാണ് പ്രതി വിചാരണ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ഇതിനെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.ജസ്റ്റിസ്മാരായ കെ വിനോദ് ചന്ദ്രന്‍, എന്‍വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതിക്കായി അഡ്വ ശ്രീറാം പറക്കാട് ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ സികെ ശശി, അഡ്വ മീന കെ പൗലോസ് എന്നിവര്‍ ഹാജരായി. അതിജീവിതയ്‌ക്കായി സീനിയര്‍ അഭിഭാഷക അനിത ഷേണായ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: