Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

Janmabhumi Online by Janmabhumi Online
Jul 13, 2025, 06:55 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വേദങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന ഒരു ദേവനാണ് അഗ്നിദേവന്‍. ഇന്ദ്രന്‍ കഴിഞ്ഞാല്‍ അടുത്തസ്ഥാനം അഗ്നിദേവനാണ്. അഷ്ടദിക്ക് പാലകരില്‍ ഒരാളായ അഗ്നി തെക്കു കിഴക്കിന്റെ ആധിപത്യം വഹിക്കുന്നു. (അഗ്നികോണ്‍).അംഗിരസ്സിന്റെ പുത്രന്‍ ‘ശാണ്ഡില്യ’ മഹര്‍ഷിയുടെ പൗത്രന്‍, ബ്രഹ്മാവിന്റെ ജ്യേഷ്ഠപുത്രന്‍ എന്നെല്ലാം അഗ്നിയെക്കുറിച്ച്‌ വേദപുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. അഗ്നിയെ സ്വര്‍ഗ്ഗത്തുനിന്ന് ഭൂമിയിലേക്ക് പ്രൊമിഥ്യൂസ് കടത്തിക്കൊണ്ടുപോന്നെന്നും തന്മൂലം അദ്ദേഹം ദൈവത്തിന്റെ (സിയൂസ്) കോപത്തിന് പാത്രീഭൂതനായെന്നും ഗ്രീക്ക് പുരാണത്തില്‍ പറയുന്നു.

‘അഗ്നിമീളേപുരോഹിതം’ എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തില്‍ 200-ല്‍പ്പരം സൂക്തങ്ങള്‍കൊണ്ട് അഗ്നിയുടെ മഹിമ വര്‍ണ്ണിച്ചിട്ടുണ്ട്. പ്രായശ്ചിത്ത ഹോമങ്ങളില്‍ ചെയ്യപ്പെടുന്ന അഗ്നി സ്തുതി മന്ത്രങ്ങളിലും അഗ്നിയെ സ്തുതിക്കുന്നു.

‘മന്ത്രഹീനം ക്രിയാഹീനം
ഭക്തിഹീനം ഹുതാശയ
യദ്ഹുതം ഉമയാ ദേവ
പരിപൂര്‍ണ്ണം തദസ്തുമേ’

മന്ത്രത്തിലോ, ക്രിയയിലോ, ഭക്തിയിലോ വല്ല കുറവും ഹോമിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയെല്ലാം പൊറുത്ത് ആ കര്‍മ്മത്തെ സഫലമാക്കിത്തരണമേയെന്നാണ് അഗ്നിയോട് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്. സായന ഭാഷ്യത്തില്‍ അഗ്നിയെ പരബ്രഹ്മമെന്ന അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.ദേവന്മാരുടെ സന്ദേശഹരന്‍, യാഗാംശങ്ങളെ ദേവന്മാര്‍ക്ക് എത്തിച്ചുകൊടുക്കുന്നവന്‍, ദേവന്മാരുടെ മുഖം എന്നെല്ലാം വര്‍ണ്ണിതനായിരിക്കുന്ന അഗ്നി ”അഗ്നിസാരാംശ”ത്തില്‍ ഒരു ഗൃഹദേവതയാണ്.

അഗ്നി, ജലത്തെ ഉല്‍പാദിക്കുന്നുവെന്ന് ഉപനിഷത്തുക്കള്‍ ഘോഷിക്കുന്നു.ദീപത്തില്‍ക്കൂടി പ്രകടമാക്കുന്നത് അഗ്നിയാണ്. ഭാരതീയര്‍ വിവാഹാദി പ്രധാന കര്‍മ്മങ്ങളെല്ലാം അഗ്നിസാക്ഷിയായിട്ടാണ് നടത്തുന്നത്. അഗ്നി സ്പര്‍ശിക്കുന്നതോടുകൂടി എല്ലാ വസ്തുക്കളും പവിത്രമാകുന്നു. പഞ്ചഭൂതങ്ങളില്‍ അഗ്നിക്കാണ് മാഹാത്മ്യം കൈവന്നത്.

വെള്ളത്തെയും, വായുവിനേയും മലീമസമാക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ അഗ്നിയെ മലീമസമാക്കാന്‍ ആര്‍ക്കും കഴിയില്ല. അഗ്നിയാണ് ഹോമകുണ്ഡത്തില്‍ ഹോമിക്കുന്ന ദ്രവ്യത്തെ ദേവന്മാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത്.അഗ്നി സൂര്യന്റെ പ്രതിനിധിയാണ്. വീടിനകത്ത് ജ്വലിക്കുന്ന ദീപത്തില്‍ക്കൂടി സൂര്യ സാന്നിധ്യമാണ് വരുന്നത്. പവിത്രമായ എല്ലാ ചടങ്ങുകളും ദീപത്തെ (അഗ്നിയെ) സാക്ഷിയായിട്ടാണ് ചെയ്യുന്നത്.

‘ഓം അഗ്നിനേ തവ യത്തേജസ്തദ് ബ്രാഹ്മ്യം
അതസ്ത്വം പ്രത്യക്ഷം ബ്രഹ്മസി’

അല്ലയോ അഗ്നേ നിനക്ക് യാതൊരു തേജസ്സുണ്ടോ അത് ബ്രഹ്മ സംബന്ധിയാകുന്നു. അതിനാല്‍ നീ പ്രത്യക്ഷത്തിലുള്ള ബ്രഹ്മം തന്നെയാകുന്നു. വാക്കായി പരിണയിച്ചത് അഗ്നിയുടെ സൂക്ഷ്മഘടകമാണ്. ആടിന്റെ വലത്തേ ചെവിയിലും ബ്രാഹ്മണന്റെ വലത്തേ കൈയിലും ദര്‍ഭപ്പുല്ലിലും ജലത്തിലും അഗ്നി അധിവസിക്കുന്നുണ്ടെന്നാണ് വിശ്വാസം.

Tags: AgniAgnideva
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

Samskriti

അഗ്നിയും അഗ്നിഹോത്രവും

പുതിയ വാര്‍ത്തകള്‍

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കും മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണം : സുപ്രീംകോടതി

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന് ഇനി വില്ലേജ് ഓഫീസറില്‍ നിന്നുള്ള തൊഴില്‍രഹിത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട നഗരസഭ ഓവര്‍സിയര്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ബ്രഹ്മോസിനേക്കാള്‍ ശക്തിയുള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം; തുര്‍ക്കിയുടെ നെഞ്ചിടിപ്പ് കൂടും

ആലപ്പുഴയില്‍ റോഡരികില്‍ നിന്ന യുവതിയെ കയറി പിടിച്ച യുവാക്കള്‍ പിടിയില്‍

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies