Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ചൈനയും പാകിസ്ഥാനും ചേര്‍ന്ന് റഫാല്‍ യുദ്ധവിമാനത്തിനെതിരെ വന്‍നുണപ്രചാരണം അഴിച്ചുവിടുന്നതായി റഫാല്‍ ജെറ്റുകള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയും ഫ്രഞ്ച് രഹസ്യഏജന്‍സികളും. ചൈന റഫാലിനെതിരെ പരത്താന്‍ ശ്രമിക്കുന്ന നുണപ്രചാരണത്തിന് പത്തിരട്ടി പ്രചാരണം നല്‍കാന്‍ ഇന്ത്യയില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ഉണ്ടായിരുന്നു.

Janmabhumi Online by Janmabhumi Online
Jul 6, 2025, 09:19 pm IST
in India, World
രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ചൈനയും പാകിസ്ഥാനും ചേര്‍ന്ന് റഫാല്‍ യുദ്ധവിമാനത്തിനെതിരെ വന്‍നുണപ്രചാരണം അഴിച്ചുവിടുന്നതായി റഫാല്‍ ജെറ്റുകള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയും ഫ്രഞ്ച് രഹസ്യഏജന്‍സികളും. ചൈന റഫാലിനെതിരെ പരത്താന്‍ ശ്രമിക്കുന്ന നുണപ്രചാരണത്തിന് പത്തിരട്ടി പ്രചാരണം നല്‍കാന്‍ ഇന്ത്യയില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ഉണ്ടായിരുന്നു.പ്രതിപക്ഷപാര്‍ട്ടിനേതാവിന്റെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രചാരണങ്ങള്‍ക്ക് ഇവിടുത്തെ മോദി വിരുദ്ധ മാധ്യമങ്ങള്‍ വന്‍പ്രചാരണമാണ് നല്‍കിയത്. ഇത് ആഗോളമാധ്യമങ്ങളില്‍ വാര്‍ത്തയാക്കാന്‍ ചൈനയ്‌ക്ക് സാധിക്കുകയും ചെയ്തു.

റഫാലിന്റെ വില്‍പന തകര്‍ക്കുക, പകരം ചൈനയുടെ യുദ്ധവിമാനങ്ങള്‍ക്ക് വിപണി പിടിച്ചെടുക്കുക എന്നതാണ് ഈ നുണപ്രചാരണത്തിന് പിന്നിലെ ചൈനയുടെ ലക്ഷ്യം. റഫാലിനെതിരെ നുണപ്രചാരണം അഴിച്ചുവിടുക വഴി റഫാല്‍ യുദ്ധവിമാനം വാങ്ങാനിരുന്ന ഏഷ്യയിലെ രാജ്യങ്ങളെ പിന്തിരിപ്പിക്കുന്നതില്‍ ചൈന ഏതാണ്ട് വിജയിച്ചതായി പറയപ്പെടുന്നു.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ മൂന്ന് റഫാല്‍ ജെറ്റുകള്‍ വെടിവെച്ചിട്ടു എന്നതായിരുന്നു ചൈനയും പാകിസ്ഥാനും പ്രചരിപ്പിച്ച നുണ. ഇത് പിന്നീട് ചൈനയ്‌ക്ക് വേണ്ടി ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂട്ടരും ഏറ്റെടുത്തു. ചൈന ലോകത്തുള്ള അവരുടെ എംബസികള്‍ വഴിയും ഈ നുണ എല്ലാ രാജ്യങ്ങളിലും പരമാവധി പരത്താന്‍ നോക്കി. നിരവധി പ്രതിരോധവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്ന വെബ്സൈറ്റുകളിലും റഫാലിനെതിരെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

എല്ലാ രാജ്യങ്ങളോടും ഫ്രഞ്ച് യുദ്ധവിമാനമായ റഫാല്‍ വാങ്ങരുതെന്ന സന്ദേശം നല്‍കുകയായിരുന്നു ചൈനയെന്ന് ഫ്രഞ്ച് രഹസ്യഏജന്‍സികള്‍ കണ്ടെത്തിയിരിക്കുകയാണ്. 10 മുതല്‍ 12 കോടി ഡോളര്‍ വരെയാണ് ഒരു റഫാല്‍ ജെറ്റിന്റെ വിലയെന്നും ഇതിനേക്കാള്‍ ഫലപ്രദമാണ് അതിന്റെ മൂന്നിലൊന്ന് വിലയുള്ള ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയാല്‍ മതിയെന്നാണ് ചൈനയുടെ വിളംബരം. ആകാശത്ത് നടന്ന യുദ്ധവിമാനങ്ങള്‍ തമ്മിലുള്ള കടിപിടിയില്‍ ചൈനയുടെ ജെ10 സി റഫാലിനെ വെടിവെച്ചിട്ടു എന്നതാണ് ചൈന പ്രചരിപ്പിച്ച വാര്‍ത്ത. ജെ10സിയ്‌ക്ക് നാല് കോടി ഡോളറേ വിലയുള്ളൂ.

ഫ്രഞ്ച് പ്രതിരോധമേഖലയ്‌ക്ക് മികച്ച ബിസിനസാണ് റഫാല്‍ ജെറ്റ് കൊണ്ടുവന്നത്. വ്യോമസേനയ്‌ക്കും നാവികസേനയ്‌ക്കും വേണ്ടി 62 റഫാല്‍ ജെറ്റുകളാണ് ഇന്ത്യ വാങ്ങിയത്. ഇതില്‍ 36 എണ്ണം വ്യോമസേനയ്‌ക്കെങ്കില്‍ 26 എണ്ണം നാവികസേനയ്‌ക്കായിരുന്നു. ഇതിന് പിന്നാലെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ ബിസിനസുകള്‍ കൂടി സ്വന്തമാക്കാന്‍ ഫ്രഞ്ച് കമ്പനി ശ്രമിക്കുന്നതിനിടയിലാണ് ഇവിടങ്ങളില്‍ മേധാവിത്വം നേടാന്‍ ചൈന ശ്രമിക്കുന്നത്.

റഫാല്‍ നിര്‍മ്മിയ്‌ക്കുന്ന ദസോള്‍ട് എവിയേഷന്റെ സിഇഒ ആയ എറിക് ട്രാപ്പിയര്‍ പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് രംഗത്ത് വന്നിരുന്നു. ഫ്രഞ്ച് മാസികയായ ചലഞ്ചസില്‍ മൂന്ന് റഫാല്‍ ജെറ്റുകളെ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദം എറിക് ട്രാപ്പിയര്‍ നിഷേധിച്ചു. മറ്റ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കാണിച്ചാണ് റഫാല്‍ ജെറ്റ് വെടിവെച്ചിട്ടു എന്ന പേരില്‍ പാകിസ്ഥാനും ചൈനയും നുണപ്രചാരണം നടത്തിയതെന്ന് ഫ്രഞ്ച് രഹസ്യ ഏജന്‍സി പറയുന്നു. ചൈനയുടെ യുദ്ധവിമാനമാണ് കേമം എന്ന് പ്രചരിപ്പിക്കാനായി 1000ല്‍ പരം പുതിയ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചൈന പ്രചാരണം നടത്തിയിരുന്നു. ഇതിനായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഉള്ളടക്കങ്ങളും ചിത്രങ്ങളും വരെ ചൈന ഉപയോഗിച്ചുവെന്നും ഫ്രഞ്ച് രഹസ്യവിവരശേഖരണ ഏജന്‍സികള്‍ അവകാശപ്പെടുന്നു. പക്ഷെ ഓണ്‍ലൈന്‍ ദുഷ്പ്രചാരണം ചൈനയിലെ സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതാണെന്നതിന് തെളിവുകള്‍ ശേഖരിക്കാന്‍ ഫ്രാന്‍സിന് ആയിട്ടില്ല.

ചൈനീസ് എംബസികളിലെ പ്രതിരോധ അറ്റാഷെകള്‍  വിദേശ പ്രതിനിധികളുമായി നടത്തുന്ന യോഗങ്ങളില്‍ റഫാലിനെതിരെ പരമാവധി കള്ളം പ്രചരിപ്പിച്ചതായും ഫ്രഞ്ച് രഹസ്യഏജന്‍സി പറയുന്നു. റഫാല്‍ വാങ്ങാന്‍ സാധ്യതയുള്ള രാജ്യങ്ങളിലെ പ്രതിനിധികളോടാണ് ചൈനയുടെ എംബസി ഉദ്യോഗസ്ഥര്‍ റഫാലിനെക്കുറിച്ചുള്ള കള്ളങ്ങള്‍ പറഞ്ഞുഫലിപ്പിച്ചത്.

ഇതുവരെ 533 റഫാല്‍ ജെറ്റുകള്‍ വിറ്റിട്ടുണ്ട് ഫ്രാന്‍സ്. അത് ഇന്ത്യ, ഖത്തര്‍, ഗ്രീസ്, ക്രൊയേഷ്യ, യുഎഇ, സെര്‍ബിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ് ജെറ്റുകള്‍ വിറ്റത്.

Tags: Rahul GandhichinaXi JinpingRafaleOperation SindoorDassault AviationIndiaChinawar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വളര്‍ത്തു പൂച്ചയെ പരിപാലിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും നല്‍കാമെന്ന് വയോധികന്‍, സന്നദ്ധത അറിയിച്ച് ആയിരങ്ങള്‍

World

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തിൽ ഗംഭീര സ്വീകരണം ; ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും

ആസ്ത പൂനിയ അഭിമാനകരമായ ‘വിംഗ്സ് ഓഫ് ഗോൾഡ്’ ബഹുമതി ഏറ്റുവാങ്ങുന്നു (ഇടത്ത്)
India

യോഗിയുടെ നാട്ടിലെ പെണ്‍കുട്ടി നാവികസേനയ്‌ക്കായി ആദ്യമായി യുദ്ധവിമാനങ്ങള്‍ പറത്തും; ചരിത്രത്തില്‍ ഇടം പിടിച്ച് ആസ്ത പൂനിയ

India

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

Article

കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ നാക്ക്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies