ന്യൂദൽഹി : ഗ്രീസുമായുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുകയാണ് ഇന്ത്യ . ഗ്രീസിലേക്കുള്ള സമീപകാല സന്ദർശന വേളയിൽ, ഇന്ത്യൻ വ്യോമസേനാ ചീഫ് മാർഷൽ വി.ആർ. ചൗധരി ഗ്രീക്ക് വ്യോമസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . ഗ്രീക്ക് മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണം സംബന്ധിച്ച കരാറിലും ഒപ്പുവച്ചു. ഗ്രീസിലേക്ക് ഇന്ത്യയുടെ ലോംഗ്-റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ (LR-LACM) വിതരണം ചെയ്യാനുള്ള കരാറും ഇതിൽ ഉൾപ്പെടുന്നു.
പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) വികസിപ്പിച്ചെടുത്ത മിസൈൽ ഗ്രീസിനു നൽകാൻ ഇന്ത്യ തയ്യാറായത് തുർക്കിയെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നുവെന്നാണ് തുർക്കി മാധ്യമങ്ങളുടെ റിപ്പോർട്ട് . മിസൈൽ കൈമാറ്റം സംബന്ധിച്ച് ഇന്ത്യയോ ഗ്രീസോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, വിവിധ ഗ്രീക്ക് മാധ്യമ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇന്ത്യ ഗ്രീസിലേക്ക് 1,000 കിലോമീറ്ററിൽ കൂടുതൽ റേഞ്ചുള്ള ക്രൂയിസ് മിസൈൽ വാഗ്ദാനം ചെയ്തതായാണ് സൂചന .
എന്നാൽ ഈ മിസൈൽ കൈമാറ്റ നീക്കങ്ങൾ തുർക്കിയിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട് . വ്യോമതാവളങ്ങൾ, പ്രതിരോധ സംവിധാനം, റഡാർ ഇൻസ്റ്റാളേഷനുകൾ, മറ്റ് ഉയർന്ന മൂല്യമുള്ള ലക്ഷ്യങ്ങൾ എന്നിവ പോലുള്ള പ്രധാന സ്ഥലങ്ങളെ കൃത്യതയോടെ ലക്ഷ്യം വയ്‌ക്കാൻ കഴിവുള്ള മിസൈലാണിത്. ഇന്ത്യ-തുർക്കി ബന്ധങ്ങൾ ഇതിനകം തന്നെ സംഘർഷഭരിതമായ സാഹചര്യത്തിലാണ് ഇന്ത്യ തുർക്കിയുടെ ശത്രുരാജ്യങ്ങളിൽ ഒന്നായ ഗ്രീസിന് മിസൈൽ നൽകുന്നത് . അത് തങ്ങളെ ലക്ഷ്യം വച്ചാണെന്നാണ് തുർക്കിയുടെ ആശങ്ക .
LR-LACM ന് 1,000 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുണ്ട്, പരമ്പരാഗതവും പാരമ്പര്യേതരവുമായ യുദ്ധമുനകൾ വഹിക്കാൻ ഇതിന് കഴിയും.
“ഇന്ത്യ ഈജിയനിലേക്ക് 1,000 കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂയിസ് മിസൈലുകൾ കൊണ്ടുവരുന്നു! അവ തുർക്കിയെ ലക്ഷ്യം വയ്‌ക്കും!” എന്ന തലക്കെട്ടിലുള്ള ടിആർ ഹേബർ ലേഖനം സൂചിപ്പിക്കുന്നത്, തുർക്കിയിൽ സാധ്യമായ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതിനായി ഗ്രീസ് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ നിന്ന് പ്രവർത്തനപരമായ ആശയങ്ങൾ തേടിയിരിക്കാമെന്നാണ്. ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള പ്രത്യേക പ്രകടന ഡാറ്റ ഗ്രീസ് ശേഖരിച്ചിട്ടുണ്ടെന്നും ലേഖനം പറയുന്നു.
തുർക്കിയെ ലക്ഷ്യമിട്ട് ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് സൈപ്രസ്. തുര്‍ക്കിയുമായി തുടരുന്ന അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ സൈപ്രസ് തയ്യാറെടുക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗാസ്ത്ര, ഇസ്രയേല്‍-ഇന്ത്യന്‍ കമ്പനികള്‍ സംയുക്തമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്‌കൈ സ്‌ട്രൈക്കര്‍ എന്നീ ഡ്രോണുകള്‍ വാങ്ങാനാണ് സൈപ്രസ് താത്പര്യപ്പെടുന്നത്. ഓപ്പറേഷന്‍ സിന്ദൂരിൽ കൃത്യതയോടെ ലക്ഷ്യങ്ങള്‍ തകര്‍ത്ത ആയുധങ്ങളാണ് നാഗാസ്ത്രയും സ്‌കൈ സ്‌ട്രൈക്കറും.
















