Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ പ്രകൃതിവിരുദ്ധ ലൈംഗികപീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

Published by

ബംഗളൂരു: ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ലൈംഗികപീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. 2012ല്‍ ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വച്ച് രഞ്ജിത്ത് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ഒരു നടനെന്ന് അവകാശപ്പെട്ട യുവാവാണ് പരാതി നല്‍കിയത്. ഹൈക്കോടതി നേരത്തെ ഈ കേസില്‍ അന്വേഷണം സ്റ്റേ ചെയ്തിരുന്നു. കേസ് തുടരാന്‍ വ്യക്തമായ കാരണമൊന്നുമില്ലെന്ന് ജസ്റ്റിസ് എസ്.ആര്‍. കൃഷ്ണകുമാര്‍ വിലയിരുത്തി.
വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടല്‍ 2012 ല്‍ തുറന്നിരുന്നില്ലെന്നും 2016 ലാണ് അത് ആരംഭിച്ചതെന്നും രഞ്ജിത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രഭുലിംഗ് നവദ്ഗി കോടതിയെ അറിയിച്ചു.
പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 പ്രകാരവും സ്വകാര്യതാ ലംഘനവുമായി ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 66E പ്രകാരവുമാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക