മുംബൈ : ഹിന്ദി സംസാരിച്ച കട ഉടമയെ മർദ്ദിച്ചതിനെതിരെ മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണെ . ശനിയാഴ്ച വൈകുന്നേരം, മീര റോഡിലെ ബാലാജി ഹോട്ടലിന് സമീപമുള്ള ജോധ്പൂർ സ്വീറ്റ്‌സിന്റെ ഉടമയെയാണ് എംഎൻഎസ് പ്രവർത്തകർ മർദ്ദിച്ചത് .
ഈ ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോയിൽ, എംഎൻഎസ് പ്രവർത്തകർ കടയുടമയോട് മറാത്തിയിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നത് കേൾക്കാം. ഹിന്ദി സംസാരിക്കുന്നതിനെ അവർ എതിർക്കുന്നു.
ഹിന്ദുവിനെതിരെ കൈ ഉയർത്താൻ ധൈര്യം കാട്ടുന്നവർ മുസ്ലീങ്ങൾക്കെതിരെ ഇത്തരത്തിൽ കൈ ഉയർത്തുമോയെന്നാണ് നിതേഷ് റാണെയുടെ ചോദ്യം .
‘ ഈ ജാവേദ് അക്തർ, ആമിർ ഖാൻ, എന്നിവരൊക്കെ മറാത്തി സംസാരിക്കുമോ? ഇത് പാവപ്പെട്ട ഹിന്ദുക്കൾക്ക് മാത്രമാണോ? ദരിദ്രർക്കും ഹിന്ദുക്കൾക്കും നേരെ ആരെങ്കിലും കൈ ഉയർത്തിയാൽ അവർക്കെതിരെ നടപടിയെടുക്കും . ഇനി അവർ വെറുതെ പോകില്ല.
ധൈര്യമുണ്ടെങ്കിൽ നാൽ ബസാറിലും മുഹമ്മദ് അലി റോഡിലും പോയി മുസ്ലീങ്ങൾക്കെതിരെ കൈ ഉയർത്തൂ . അവിടെ പോയി കൊലവിളിക്കാൻ നിങ്ങൾക്ക് ധൈര്യമില്ല. പാവപ്പെട്ട ഹിന്ദുക്കളെ എന്തിനാണ് കൊല്ലുന്നത്? ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചന നടക്കുന്നു. ഒരു മുസ്ലീം രാഷ്‌ട്രം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്” റാണെ പറഞ്ഞു.
















