മുംബൈ: പിൻവലിച്ച രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക്. ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും രണ്ടായിരത്തിന്റെ 6,099 കോടി രൂപ പ്രചാരത്തിലുണ്ടെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. ഈ നോട്ടുകൾ രാജ്യത്തെ 19 ആർബിഐ ശാഖകളിൽ നൽകി മാറ്റിവാങ്ങാനാകുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.പിൻവലിച്ചെങ്കിലും രണ്ടായിരം രൂപ നോട്ടുകൾ ഇപ്പോഴും നിയമാനുസൃതമായി തുടരുകയാണ്.
2000 നോട്ടുകൾ കൈവശം വച്ചിരിക്കുന്ന പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും 2023 സെപ്‌റ്റംബർ 30-നകം അവ മാറ്റിനൽകുകയോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടിരുന്നു. സമയപരിധി പിന്നീട് ഒക്ടോബർ 7 വരെ നീട്ടി. ബാങ്ക് ശാഖകളിലെ നിക്ഷേപവും വിനിമയ സേവനങ്ങളും ഒക്ടോബർ 7ന് അവസാനിപ്പിച്ചു. എന്നാൽ ഒക്‌ടോബർ 9 മുതൽ, ആർബിഐയുടെ 19 ശാഖകളിൽ കറൻസി കൈമാറ്റം ചെയ്യാനോ തത്തുല്യമായ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനോ ഉള്ള സൗകര്യം വ്യക്തികൾക്ക് നൽകിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: