Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

കശ്മീരില്‍ നടക്കുന്ന ഭീകരാക്രമണങ്ങളെ പാകിസ്ഥാന്‍ പിന്തുണയ്‌ക്കുമെന്ന പ്രഖ്യാപനം തന്നെയാണ് കറാച്ചിയിലെ പാകിസ്ഥാന്‍ നേവല്‍ അക്കാദമിയില്‍ നടത്തിയ പ്രസംഗത്തില്‍ പാക് സേനയുടെ മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീര്‍ സൂചിപ്പിച്ചതെന്ന് വിലയിരുത്തല്‍. കശ്മീരില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ എല്ലാം സ്വാതന്ത്ര്യസമരമാണെന്നാണ് അസിം മുനീര്‍ ഈ പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. അതിനര്‍ത്ഥം ഭാവിയിലും കശ്മീരിലേക്ക് ഭീകരരെ അയയ്‌ക്കുമെന്നും അവര്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും തന്നെയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 06:32 pm IST
in India, World

ഇസ്ലാമബാദ്: കശ്മീരില്‍ നടക്കുന്ന ഭീകരാക്രമണങ്ങളെ പാകിസ്ഥാന്‍ പിന്തുണയ്‌ക്കുമെന്ന പ്രഖ്യാപനം തന്നെയാണ് കറാച്ചിയിലെ പാകിസ്ഥാന്‍ നേവല്‍ അക്കാദമിയില്‍ നടത്തിയ പ്രസംഗത്തില്‍ പാക് സേനയുടെ മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീര്‍ സൂചിപ്പിച്ചതെന്ന് വിലയിരുത്തല്‍. കശ്മീരില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ എല്ലാം സ്വാതന്ത്ര്യസമരമാണെന്നാണ് അസിം മുനീര്‍ ഈ പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. അതിനര്‍ത്ഥം ഭാവിയിലും കശ്മീരിലേക്ക് ഭീകരരെ അയയ്‌ക്കുമെന്നും അവര്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും തന്നെയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് അധീന കശ്മീരിലും പാകിസ്ഥാനിലും ഇന്ത്യ ആക്രമിച്ച ഭീകരപരിശീലന കേന്ദ്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് പാകിസ്ഥാനിപ്പോള്‍. വലിയ വലിയ ഭീകരപരിശീലനക്യാമ്പുകള്‍ക്ക് പകരം 20 മുതല്‍ 30 വരെ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന ക്യാമ്പുകള്‍ സ്ഥാപിക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. അതായത് ഭാവിയില്‍ ആക്രമിച്ചാല്‍ വലിയ ആള്‍നാശമോ വസ്തുനാശമോ നടത്താന്‍ കഴിയാത്ത വിധം വികേന്ദ്രീകൃതമായ ഭീകരപരിശീലന സംവിധാനമാണ് കൊണ്ടുവരാന്‍ പോകുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പഠിച്ച പാഠത്തിനനുസരിച്ച് പുതിയ സംവിധാനങ്ങള്‍ ഒരുക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം.

ഇന്ത്യയുടെ ഉപഗ്രഹസംവിധാനങ്ങള്‍ക്കോ റഡാര്‍ സംവിധാനങ്ങള്‍ക്കോ ഡ്രോണുകള്‍ക്കോ അടയാളപ്പെടുത്താന്‍ കഴിയാത്ത വിധം അതീവ രഹസ്യമായിട്ടായിരിക്കും ഈ ഭീകരക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. പിടിക്കപ്പെടാതിരിക്കാന്‍, ഭീകരപരിശീലനക്യാമ്പുകള്‍ക്ക് ചുറ്റും റഡാര്‍ കണ്ണുകളെ മറയ്‌ക്കാനുള്ള ആധുനിക സംവിധാനങ്ങളും സാറ്റലൈറ്റ് സിഗ്നേച്ചര്‍ മാസ്കിങ്ങുകളും തെര്‍മല്‍ മാസ്കിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കും.

കാടുകളും ചെറിയ പർവതങ്ങളും കൊണ്ട് ചുറ്റപ്പെട്ടതും തീവ്രവാദികളെ ഒളിപ്പിച്ച് വളരെക്കാലം സൂക്ഷിക്കാൻ എളുപ്പമുള്ളതുമായ സ്ഥലങ്ങള്‍ ആണ് പാക് ചാരസംഘടനയായ ഐഎസ്‌ഐ പുതിയ ഭീകര പരിശീലന കേന്ദ്രങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭീകരപരിശീലനം നടക്കുന്ന പാക് അധീന കശ്മീരിലെ അത്മുക്കം, സര്‍ദി, ലിപ, കൊട് ളി, കഹുത, ജന്‍കോട്ടെ, ചമന്‍കോട്ട് എന്നീ പ്രദേശങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ജെയിഷ് എ മുഹമ്മദ്, ലഷ്കര്‍ എ ത്വയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ ഭീകരസംഘടനകളുടെ കമാന്‍ഡര്‍മാരെയാണ് ഇവിടെ പരിശീലനങ്ങള്‍ക്കായി ഐഎസ് ഐ കൊണ്ടുവരുന്നത്. ഇവിടെ ഇപ്പോള്‍ പാക് കമാന്‍ഡര്‍മാര്‍ മാത്രമല്ല, കശ്മീരില്‍ നിന്നുള്ള ഭീകരരും ഈ ക്യാമ്പുകളുടെ ചുമതല വഹിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ പാകിസ്ഥാനില്‍ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ എല്ലാം കശ്മീരിലെ ജനങ്ങള്‍ സ്വയം നിര്‍ണ്ണയാവകാശത്തിന് നടത്തുന്ന സമരമാണെന്നായിരുന്നു അസിം മുനീര്‍ നടത്തിയ ന്യായീകരണം. കശ്മീരിന് എല്ലാക്കാലത്തും പാകിസ്ഥാന്‍ ധാര്‍മ്മിക പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിക്കുക വഴി അസിം മുനീര്‍ ഭാവിയിലും പാകിസ്ഥാന്‍ കശ്മീരില്‍ ശക്തമായി ഇടപെടുമെന്ന് തന്നെയാണ് പുറത്തുവരുന്ന സൂചന.

യുഎസ് പ്രസിഡന്‍റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ആദ്യമായി നടത്തുന്ന പ്രസംഗത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെങ്കില്‍ പാകിസ്ഥാന്റെ അജണ്ടകള്‍ക്ക് പിന്നില്‍ യുഎസിന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്. ഐഎംഎഫിന്‍റേതുള്‍പ്പെടെ ലഭിച്ച വന്‍സാമ്പത്തിക സഹായത്തില്‍ നല്ലൊരു പങ്ക് ആയുധങ്ങള്‍ക്കായി ചെലവഴിക്കാനാണ് പാകിസ്ഥാന്റെ നീക്കം. കശ്മീരില്‍ സമാധാനം എന്നും പിടികിട്ടാ ദൂരത്തില്‍ ആയിരിക്കുമെന്നും ഏറ്റുമുട്ടലിന്റെ ഭീഷണി എപ്പോഴും നിലനില്‍ക്കുമെന്നും അസിം മുനീര്‍ പ്രസംഗത്തില്‍ ഉയര്‍ത്തിയ ഭീഷണി ആന്നഭാവിയില്‍ കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചേക്കുമെന്നതിന്റെ സൂചനയാണെന്ന് കരുതുന്നു.

Tags: terrorismKashmirIndia - Pakistan warAsim MunirIndiaPak warTerrorist camp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.