കൊച്ചി: സംസ്ഥാന സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം സെമിനാര്‍ വിലയിരുത്തി.
രാഷ്‌ട്രീയ അധികാരം ഉപയോഗിച്ച് സര്‍വകലാശാലകളുടെ നിയന്ത്രണം കൈക്കലാക്കാനുള്ള ആസൂത്രിത നീക്കമാണിത്. നിയമത്തിലൂടെ പ്രോ. ചാന്‍സലര്‍, സൂപ്പര്‍ ചാന്‍സലര്‍ ആവുകയാണ് ചെയ്യുന്നത്. യുജിസിയുടെ റെഗുലേഷനില്‍ പരാമര്‍ശിക്കാത്ത പ്രോ. ചാന്‍സലര്‍, പ്രോ. വൈസ് ചാന്‍സലര്‍ എന്നീ അധികാരസ്ഥാനങ്ങളുപയോഗിച്ച് സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആയ ഗവര്‍ണറുടെയും വൈസ് ചാന്‍സലറുടെയും അധികാരം മറികടക്കാനുള്ള ശ്രമമാണ് നിയമത്തിലുള്ളതെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ സര്‍വകലാശാല ഭേദഗതി നിയമത്തെയും സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങുന്നതിനെയും അധികരിച്ച് എറണാകുളം ബിടിഎച്ചില്‍ നടന്ന സെമിനാര്‍ കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ വൈജ്ഞാനിക സമ്പത്തിനെ പുനരുജ്ജീവിപ്പിക്കുന്ന നടപടിയാണ് പു
തിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സാധ്യമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രൊഫ. ജ്യോത്സന ജി. അധ്യക്ഷത വഹിച്ചു. ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. എസ്. സനല്‍ കുമാര്‍, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എ.കെ. അനുരാജ്, കേരള ആരോഗ്യ സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ അംഗം പ്രൊഫ. അജിത് നീലകണ്ഠന്‍, ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകന്‍ ഡോ. എ. വിനോദ് കരുവാരക്കുണ്ട്, ദേശീയ വിദ്യാഭ്യാസ നയരൂപീകരണ സമിതി അംഗം പ്രൊഫ. എം.വി. നടേശന്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ ഡോ. പ്രിയേഷ് സി.എ, ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സുധീഷ് കുമാര്‍. കെ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: