ആലപ്പുഴ: ആയിരത്തോളം പേരെ വധിക്കാന്‍ ഹിറ്റ്ലിസ്റ്റ് തയാറാക്കിയ നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ചേക്കേറുന്നു. പകല്‍ ഈ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയും രാത്രിയില്‍ എസ്ഡിപിഐയിലും സജീവമാണ് ഇവര്‍. ഭരണത്തിന്റെ ആനൂകൂല്യം ലഭിക്കുമെന്നതിനാല്‍ ഇടതുപ്രസ്ഥാനങ്ങളിലാണ് ഇവര്‍ കൂടുതലായി കടന്നു കൂടിയത്. മുസ്ലീം പ്രീണനം ലക്ഷ്യമാക്കി മുന്‍ പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഈ പാര്‍ട്ടികളില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
ആലപ്പുഴ ചാരുംമൂട് എസ്എഫ്ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത് മുന്‍ പിഎഫ്ഐക്കാരായ സിപിഐ പ്രവര്‍ത്തകരാണ്. നിലവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇസ്ലാമിക ഭീകരവാദികള്‍ ഹൈജാക്ക് ചെയ്യുകയാണെന്നാണ് ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ആളെണ്ണം കൂട്ടാന്‍ ഭീകരവാദികള്‍ ഒരുക്കിയ കെണിയില്‍ സിപിഐയും വീഴുന്നു എന്നാണ് അവരുടെ വെളിപ്പെടുത്തല്‍.
എസ്എഫ്ഐ നേതാവ് ചാരുംമൂട് കുന്നില്‍ നൗജാസ് മുസ്തഫയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ പ്രാദേശിക പിഎഫ്ഐ നേതാവും കായിക പരിശീലകനുമായ ചാരുമൂട് വേടരപ്ലാവ് ഹാറൂണ്‍ നിവാസില്‍ ഹനീഫ മകന്‍ ഹൈറൂല്‍, വേടരപ്ലാവ് ചരുവുപറമ്പില്‍ ബഷീര്‍ മകന്‍ നിഷാദ് എന്നിവരെയാണ് മാവേലിക്കര അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി രണ്ടു വര്‍ഷം മൂന്നു മാസം കഠിന തടവിനും ഒരു മാസം സാധാരണ തടവിനും ശിക്ഷിച്ചത്. 6500 പിഴയും പ്രതികള്‍ ഒടുക്കണം. 2018ലാണ് കേസിനാസ്പദമായ സംഭവം. പിഎഫ്ഐയുടെ തീവ്രവാദ ക്ലാസുകളില്‍ പങ്കെടുത്ത് അതിന്റെ സ്വാധീനത്തിലാണ് ഇവര്‍ ഉള്‍പ്പെടുന്ന ആറംഗ സംഘം എസ്എഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ചത്. എസ്ഡിപിഐ മാവേലിക്കര മണ്ഡലം സെക്രട്ടറിയായിരുന്ന ഹൈറൂല്‍, പിഎഫ്ഐ നിരോധനത്തിന് ശേഷം സിപിഐയിലെത്തി.
പിഎഫ്ഐ നിരോധനത്തിന് ശേഷം ആ സംഘടനയുടെ അറിവോടെ തന്നെ പ്രവര്‍ത്തകര്‍ മറ്റു പാര്‍ട്ടികളില്‍ ചേക്കേറി തുടങ്ങി. ആദ്യം മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് ഹൈറൂല്‍ സിപിഐയിലെത്തിയത്. പിന്നീട് 2023 ഏപ്രിലില്‍ സിപിഐക്കാരനായ മന്ത്രിയെ തന്റെ വീട്ടില്‍ വിരുന്നിന് ക്ഷണിച്ചുവരുത്തി അതിന്റെ ചിത്രങ്ങളും ഇയാള്‍ സമുഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
ഇത്തരക്കാരെ സിപിഐ കൂടെക്കൂട്ടുന്നതിനെതിരെ സ്വന്തം അണികളും മറ്റു പാര്‍ട്ടികളും വിമര്‍ശനം ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ നിഗൂഢ ലക്ഷ്യങ്ങള്‍ മുന്‍ നി
ര്‍ത്തി മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്ന് പുകമറ സൃഷ്ടിക്കുന്ന ഇക്കൂട്ടര്‍ രാത്രി എസ്ഡിപിഐയില്‍ സജീവമാണെന്ന് മറ്റു പ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്നതിനായി, വിവിധ പാര്‍ട്ടികളിലെ നേതാക്കളെ പൊതുപരിപാടികളില്‍ ക്ഷണിച്ചും അവരുടെ വസതികളിലോ ഓഫീസിലോ ചെന്ന് മധുരവിതരണമോ ലഘുലേഖ വിതരണമോ നടത്തി അതിന്റെ ഫോട്ടോകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതും എസ്ഡിപിഐയുടെ പതിവു രീതിയാണ്.
സിപിഎമ്മിനുള്ളില്‍ മുന്‍ പിഎഫ്ഐക്കാരുടെ സ്വാധീനം ശക്തമാണ്. കായംകുളത്ത് എസ്എഫ്ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത് സിപിഎമ്മുകാരനായ പിഎഫ്ഐ ഭീകരനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക