തൃശൂര്‍: പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്ഐആര്‍. അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത് 2021 നവംബര്‍ ആറിനാണ്. 2024 ഓഗസ്റ്റ് 29 ന് സഹോദരന്റെ മുറിയില്‍ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറില്‍ പറയുന്നത്.
രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തി മുണ്ടില്‍ പൊതിഞ്ഞ് ശുചിമുറിയില്‍ വെച്ച ശേഷം ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിനെ മറവ് ചെയ്ത കുഴി നാല് മാസങ്ങള്‍ക്ക് ശേഷം വീ ണ്ടും കുഴിച്ച് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് 8 മാസത്തിന് ശേഷമാണ് ഇതെന്നും എഫ്ഐആറില്‍ പറയുന്നു.ദോഷം തീര്‍ക്കാനാണ് അസ്ഥിയെടുത്തത്.
തനിക്ക് വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും മൃതദേഹാവ ശിഷ്ടങ്ങള്‍ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവിന് എന്ന യുവാവ് ഇന്നലെ രാത്രിയാണ് എത്തിയത്. യുവാവിനെ ചോദ്യം ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഭവിനെയും അനീഷ എന്ന യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നവജാതശിശുക്കളില്‍ രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യത്തെ കുട്ടി പൊക്കിള്‍കൊടി കഴുത്തില്‍ കുരുങ്ങി, വയറ്റിനുള്ളില്‍ വെച്ച് തന്നെ മരിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍, രണ്ട് നവജാതശിശുക്കളെയും അനീഷ തന്നെ കൊന്നതാണെന്നാണ് പൊലീസിന്റെ എഫ്ഐആര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: