India

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു.  65കാരനായ ഒഡിഷയിലെ എംപി പിനാകി മിശ്രയെ വിവാഹം ചെയ്ത് വിദേശത്ത് ഹണിമൂണ്‍ ആഘോഷിച്ച് തിരിച്ചുവന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ വിമര്‍ശിച്ച് തണമൂലിന്‍റെ തന്നെ മറ്റൊരു സീനിയര്‍ എംപിയായ കല്യാണ്‍ ബാനര്‍ജി രംഗത്ത് വന്നിരിക്കുകയാണ്.

Published by

കൊല്‍ക്കൊത്ത: തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു.  65കാരനായ ഒഡിഷയിലെ എംപി പിനാകി മിശ്രയെ വിവാഹം ചെയ്ത് വിദേശത്ത് ഹണിമൂണ്‍ ആഘോഷിച്ച് തിരിച്ചുവന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ വിമര്‍ശിച്ച് തണമൂലിന്റെ തന്നെ മറ്റൊരു സീനിയര്‍ എംപിയായ കല്യാണ്‍ ബാനര്‍ജി രംഗത്ത് വന്നിരിക്കുകയാണ്. തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടുള്ള വാക്കുതര്‍ക്കമാണ് ക്രമേണ വ്യക്തിപരമായി പരസ്പരം ചെളിവാരിയെറിയുന്നതിലേക്ക് നീങ്ങിയിരിക്കുന്നത്. .

കഴിഞ്ഞ 40 വര്‍ഷമായി നിലനിന്നിരുന്ന വിവാഹജീവിതം തകര്‍ത്താണ് 65 കാരനെ വിവാഹം ചെയ്ത് മഹുവ മൊയ്ത്ര ഹണിമൂണ്‍ ആഘോഷിച്ചത്. ഇതുവഴി മഹുവ മറ്റൊരു സ്ത്രീയെക്കൂടി (പിനാകി മിശ്രയുടെ ഭാര്യ) വേദനിപ്പിച്ചില്ലേയെന്നും കല്യാണ്‍ ബാനര്‍ജി ചോദിക്കുന്നു.

45 ദിവസത്തെ ഹണിമൂണിന് ശേഷമാണ് മഹുവ മൊയ്ത്ര ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ വന്ന ശേഷം അവര്‍ എന്നെ വിമര്‍ശിക്കുകയാണ്. ഞാന്‍ സ്ത്രീവിരുദ്ധനാണ് എന്നാണ് അവര്‍ പറയുന്നത്. 40 വര്‍ഷം നീണ്ട ദാമ്പത്യം തകര്‍ത്താണ് അവര്‍ 65കാരനെ വിവാഹം കഴിച്ചത്. (1984ലാണ് പിനാകി മിശ്രയും സംഗീതയും വിവാഹം ചെയ്തത്. ഇവരുടെ വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു) അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ വേദനിപ്പിച്ചില്ലേ?- കല്യാണ്‍ ബാനര്‍ജി ചോദിക്കുന്നു.

കൊല്‍ക്കൊത്തയില്‍ ലോകോളെജില്‍ ഒരു മുറിയില്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത തൃണമൂല്‍ യുവനേതാവിനെ ന്യായീകരിച്ച കല്യാണ്‍ ബാനര്‍ജി നടത്തിയ പ്രസ്താവനയെ കഴിഞ്ഞ ദിവസം മഹുവ മൊയ്ത്ര ചോദ്യം ചെയ്തിരുന്നു. ഒരു കൂട്ടുകാരന്‍ അവന്റെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ എന്ത് പറയാന്‍? എന്ന രീതിയിലുള്ള ഒരു ഒഴുക്കന്‍ പ്രതികരണമായിരുന്നു കല്യാണ്‍ ബാനര്‍ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത്തരമൊരു പ്രസ്താവന നടത്തിയതിന് മഹുവ മൊയ്ത്ര കല്യാണ്‍ ബാനര്‍ജിയെ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് കല്യാണ്‍ ബാനര്‍ജി മഹുവ മൊയ്ത്രയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ഇതിലൂടെ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളിലെ തന്നെ പൊട്ടിത്തെറികളാണ് പുറത്തുവന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by