India

സിന്ധുനദിയിലെ ജലം തന്നില്ലെങ്കില്‍ ഇന്ത്യയിലെ ആറ് നദികളിലേയും വെള്ളം കൊണ്ടുപോകുമെന്ന് വെല്ലുവിളിച്ച് ബിലാവല്‍ ഭൂട്ടോ; എതിര്‍ത്ത് പാക് എംപിമാര്‍

സിന്ധുനദിയിലെ ജലം തന്നില്ലെങ്കില്‍ ഇന്ത്യയിലെ ആറ് നദികളിലേയു വെള്ളം കൊണ്ടു പോകുമെന്ന് വെല്ലുവിളിച്ച് ബിലാവല്‍ ഭൂട്ടോ. പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവ് ബിലാവല്‍ ഭൂട്ടോയുടെ ഇന്ത്യയ്ക്കെതിരായ വെല്ലുവിളിയ്ക്കെതിരെ പ്രതിപക്ഷ എംപിമാര്‍ ബഹളം വെച്ചു.

Published by

ഇസ്ലാമബാദ്: സിന്ധുനദിയിലെ ജലം തന്നില്ലെങ്കില്‍ ഇന്ത്യയിലെ ആറ് നദികളിലേയും വെള്ളം കൊണ്ടു പോകുമെന്ന് വെല്ലുവിളിച്ച് ബിലാവല്‍ ഭൂട്ടോ. പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവ് ബിലാവല്‍ ഭൂട്ടോയുടെ ഇന്ത്യയ്‌ക്കെതിരായ വെല്ലുവിളിയ്‌ക്കെതിരെ പ്രതിപക്ഷ എംപിമാര്‍ ബഹളം വെച്ചു. സിന്ധുനദീജലക്കരാറിനെക്കുറിച്ച് ഇന്ത്യ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണമെന്ന് ബിലാവല്‍ ഭൂട്ടോ ആവശ്യപ്പെടുന്നുണ്ടെങ്കിലും കയ്യില്‍ കത്തി ഊരിപ്പിടിച്ചാണ് ബിലാവല്‍ ചര്‍ച്ചയുടെ കാര്യം ഇന്ത്യയോട് പറയുന്നതെന്നായിരുന്നു പ്രതിപക്ഷ എംപിമാര്‍ അഭിപ്രായപ്പെട്ടത്.

“വെള്ളം തന്നില്ലെങ്കില്‍ ഗേറ്റുകള്‍ അടിച്ചുപൊളിക്കും. സിന്ധുനദിയിലെ ജലം തന്നില്ലെങ്കില്‍ ഇന്ത്യയിലെ ആറ് നദികളിലെയും ജലം നമ്മള്‍ എടുക്കും. വെള്ളം പങ്കുവെയ്‌ക്കുക, അതല്ലെങ്കില്‍ കൊടുങ്കാറ്റിനെ നേരിടുക. സിന്ധു നദിയിലെ വെള്ളം തന്നില്ലെങ്കില്‍ ഇന്ത്യയിലെ ആറ് നദികളിലേയും വെള്ളം ഇവിടെ എത്തിക്കും”. – ബിലാവല്‍ ഭൂട്ടോ വെല്ലുവിളിച്ചു.

സിന്ധുനദിയിലെ ജലം നമ്മുടെ അവകാശമാണ്. അല്ലാതെ ഇന്ത്യയുടെ ഔദാര്യമല്ല. വെള്ളം തന്നില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ആരംഭിക്കും. പഹല്‍ഗാം ആക്രമണത്തിന് ശേഷം സിന്ധുനദീജലക്കരാര്‍ റദ്ദായിരിക്കുകയാണ് ഇന്ത്യ. ഇനി പാകിസ്ഥാന് സിന്ധുനദിയില്‍ നിന്നും വെള്ളം നല്‍കാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് ഇന്ത്യ. 1960ലെ സിന്ധുനദീജല കരാറിലേക്ക് മടങ്ങിപ്പോകാനാവില്ലെന്ന നിലപാടാണ് അമിത് ഷായുടേത്. നദിയിലേക്കുള്ള പ്രവേശനം പുനര്‍നിര്‍വ്വചിക്കാന്‍ പോകുന്നു. ഇത് യുഎന്‍ ചാര്‍ട്ടറിന് എതിരാണ്. ബിലാവല്‍ ഭൂട്ടോ വെല്ലുവിളിച്ചു.

വെള്ളമില്ല;പാകിസ്ഥാനില്‍ കര്‍ഷകര്‍ക്കിടയില്‍ അസ്വാരസ്യം

കൃഷിക്ക് ആവശ്യത്തിന് ജലം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ക്കിടയില്‍ അസ്വാരസ്യം പുകയുകയാണ്. പാകിസ്ഥാനിലെ പഞ്ചാബിലും മറ്റുമാണ് വെള്ളംകിട്ടാത്ത കര്‍ഷകര്‍ ഏറെ പ്രകോപിതരാകുന്നത്. പാകിസ്ഥാനിലെ കര്‍ഷകരുടെ ജലസേചന ആവശ്യങ്ങള്‍ക്കുള്ള 80 ശതമാനം ജലവും വരുന്നത് സിന്ധുനദിയില്‍ നിന്നാണ്. അതാണ് ഇല്ലാതാകാന്‍ പോകുന്നത്. ഇത് പാക് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നതില്‍ സംശയമില്ല.

ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് സിന്ധുനദീജലക്കരാർ ഇന്ത്യ റദ്ദാക്കിയത്. ഇന്ത്യയ്‌ക്ക് അവകാശപ്പെട്ട വെള്ളം ഇന്ത്യ തന്നെ ഉപയോഗിക്കുമെന്ന നിലപാടിലാണ് ഇന്ത്യ. പാകിസ്താനിലേക്ക് ഒഴുകിയിരുന്ന വെള്ളം ഒരു കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും. വെള്ളത്തിന്റെ കുറവ് പാകിസ്താനെ ദുരിതത്തിലാക്കുമെന്ന് ഈയിടെ അമിത് ഷാ പ്രസ്താവിച്ചിരുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക