തിരുവനന്തപുരം: ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന വ്യക്തികളുടെ സ്വകാര്യത പൂര്‍ണമായും ഉറപ്പുവരുത്തുമെന്നും ഏതെങ്കിലും തരത്തില്‍ അത്തരം സ്വകാര്യതകള്‍ ലംഘിച്ചാല്‍ ആ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ കാണില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കുട്ടികളുടെ ലഹരി ഉപയോഗം തടയുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്. ഏതു മാറ്റവും അധ്യാപകര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാകും. ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളെ നിരീക്ഷിക്കുന്നതിനും സംശയം തോന്നിയാല്‍ ബാഗ് പരിശോധിക്കുന്നതിനും അധ്യാപകര്‍ മടി കാണിക്കേണ്ടതില്ല. അതിന്റെ പേരില്‍ ആരെങ്കിലും വ്യാജപരാതി കൊടുക്കുമെന്ന ഭയവും വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളില്‍ ഏതെങ്കിലും രീതിയില്‍ പെരുമാറ്റ വൈകല്യം കണ്ടാല്‍ രക്ഷിതാക്കള്‍ ഒളിച്ചു വയ്‌ക്കരുത്. ഏത് കാര്യവും ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ ഫലമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: