കോഴിക്കോട് :ഒരു വര്‍ഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ മധ്യവയസ്‌കനെ കൊലപ്പെടുത്തിയെന്ന് സൂചന. വയനാട് സ്വദേശി ഹേമചന്ദ്രന്റേതെന്ന് കരുതുന്ന മൃതദേഹം തമിഴ്‌നാട് നീലഗിരി ചേരമ്പാടി വനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
സാമ്പത്തിക ഇടപാടിന്റെ പേരില്‍ 2024 മാര്‍ച്ചില്‍ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രനെ പെണ്‍സുഹൃത്തിനെ കൊണ്ട് മെഡിക്കല്‍ കോളേജ് പരിസരത്തേക്ക് വിളിച്ചു വരുത്തി തട്ടികൊണ്ടുപോയെന്നാണ് ഭാര്യ സുബിഷ പരാതി നല്‍കിയത്.
രാവിലെ മുതല്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.വനത്തില്‍ രണ്ട് സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. കോഴിക്കോട് എസിപിയുടെ നേതൃത്വത്തിലുള്ള സംഘവും തമിഴ്‌നാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.ചതുപ്പ് മേഖല കുഴിച്ച് പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
സംഭവത്തില്‍ മൂന്ന് പ്രതികളാണുളളത്. അതില്‍ രണ്ട് പേരെ നേരത്തെ പിടികൂടി. ഇനി ഒരാളെ കൂടി കണ്ടെത്തേണ്ടതായുണ്ട്.നൗഷാദ്, ജ്യോതിഷ്, അജേഷ് എന്നിവരാണ് പ്രതികള്‍. വനമേഖലയിലൂടെ കടന്നുപോകുന്ന അന്തര്‍സംസ്ഥാന പാത കൂടിയാണിത്. ആന ഇറങ്ങുന്ന പ്രദേശത്ത് എങ്ങിനെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നടക്കംകാര്യങ്ങള്‍ പൊലീസ് പരിശോധിക്കും.ക്രൂര മര്‍ദനത്തിന് ശേഷമാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: