സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍
പുരാതനശാസ്ത്രം എന്നുപറയുമ്പോള്‍ നമുക്കു കിട്ടിയത് വേദപുരാണ ഇതിഹാസങ്ങളോടു കൂടിയ ബൃഹത്തായ അറിവുകളടങ്ങിയ രഹസ്യവിവരങ്ങള്‍ ഉള്‍ക്കൊണ്ട ഒട്ടനവധി ഗ്രന്ഥങ്ങളും. അവയുടെ മഹിമ ഉള്‍ക്കൊള്ളാതെ കുറെ വിവരണവും അതിപുരാതനമായ അതിശയിപ്പിക്കുന്ന ഏതാനും ശേഷിപ്പുകളും മാത്രമാണ്. എന്നാല്‍ ആധുനിക ശാസ്ത്രത്തിനു കൈതൊടാനാവാത്ത കുറെ നിര്‍മ്മിതികളും തച്ചു ശാസ്ത്രംപോലുള്ള അനുബന്ധ രേഖകളുമാണ് അതിപുരാതന അറിവുകളെ നമുക്കിന്നു വിശദീകരിക്കാനുള്ള പിടിവള്ളികള്‍.
ആധുനികശാസ്ത്രം സര്‍വ്വവ്യാപിയായി നിലകൊള്ളുമ്പോഴും ഇന്നും തെളിയിക്കപ്പെട്ട മറുവിഭാഗം തഴയപ്പെടുന്നു. സാധാരണക്കാരന്‍ ഇതിനിടയില്‍ ഓന്നുമറിയാതെ ഉഴലുന്നു. അവര്‍ക്കായി ഏതുഭാഷ ഉപയോഗിച്ചാലും മനസിലാകുകയുമില്ല. എന്നാല്‍ തികച്ചും സാധാരണക്കാരാണ് പൗരാണിക ശാസ്ത്രത്തിന്റെ പ്രചാരകരായി മാറുന്നതും.
കഴിഞ്ഞ നൂറ്റാണ്ടില്‍ ആറ്റമാണ് അതിസൂക്ഷ്മമെന്നും അതുകഴിഞ്ഞാല്‍ ഒന്നുമില്ലന്നെും അതിനെ വിഭജിച്ചാല്‍ സര്‍വ്വനാശമെന്നും അതിന് ആധാരമായി ഹിരോഷിമയിലെ അണുബോംബ് സ്‌ഫോടനവുമെല്ലാം ആധുനിക ശാസ്ത്രവാദികള്‍ ചര്‍ച്ച ചെയ്തിരുന്നു.
ഇപ്പോള്‍ ശാസ്ത്രം പറയുന്നു അണുകേന്ദ്രത്തെ പിളര്‍ക്കാം. അതിനായി ഭൗമാന്തര്‍ഭാഗത്ത് ഇരുപത്തേഴു കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ടു തുരങ്കപാതയുണ്ടാക്കി അതിലൂടെ
പ്രോട്ടോണുകളെ പ്രകാശവേഗത്തില്‍ കൂട്ടിയിടിപ്പിച്ച് അവയെ പൊട്ടിച്ചപ്പോള്‍ അതില്‍നിന്ന്, പ്രോട്ടോണിനെ വിഘടിപ്പച്ചാല്‍ ലഭിക്കുക ആറുതരം ക്വാര്‍ക്കുകള്‍ ആണെന്നും ഇവയെ വീണ്ടും സംയോജിപ്പിച്ചാല്‍ പ്രോട്ടോണ്‍ ആക്കാമെന്നും വ്യക്തമായി. അപ്പോള്‍ ആധുനിക ശാസ്ത്രം പുതിയൊരു നിഗമനത്തിലെത്തി, ക്വാര്‍ക്കുകള്‍ക്ക് അപ്പുറം യാതൊന്നുമില്ല!.
ഏതൊരു മൂലകത്തിന്റെയും അവസാനം ആറ്റം ആണെന്നു മുന്നേ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ആറ്റം സംയുക്തമായ തന്മാത്രകള്‍ അനേകായിരം ഉണ്ടെങ്കിലും ചിലത് തനിച്ച് ആറ്റമായിത്തന്നെ നിലനില്‍ക്കുന്നുമുണ്ട്. സ്വര്‍ണ്ണം പോലുള്ളവ ഉദാഹരണം. ഈ തന്മാത്രകളെല്ലാം ഇലക്ട്രോണ്‍ പങ്കുവെക്കുന്നവയിലൂടെ മാത്രമാണ് ഉണ്ടാവുകയെന്ന്. എന്നാല്‍ ഒരു ആറ്റത്തിന്റെയും ന്യൂക്ലിയസിലേക്ക് തൊടാന്‍ ആവില്ലെന്നതാണുസത്യം. ന്യൂക്ലിയസില്‍ പ്രോട്ടോണുകളുടെയും ന്യൂട്രോണുകുടേയും കൂട്ടുകെട്ട് അത്ര ദൃഢമാണ്.
ഇവയെ വേര്‍പെടുത്തി നമ്മുടെ ആഗ്രഹത്തിനു വശംവദമാക്കിയാല്‍ അമൂല്യ ലോഹങ്ങളുടെ പ്രസക്തി ലോകത്തില്‍ ഇല്ലാതാകും. ഉദാഹരണം സ്വര്‍ണത്തിന്റെ ന്യൂക്ലിയസില്‍ പ്രോട്ടോണിന്റെ എണ്ണം 79ആണ്. ഈയ്യത്തിലേത് എണ്‍പത്തി രണ്ടുമാണ്. ഈ ഈയ്യത്തിന്റെ ന്യൂക്ലിയസില്‍നിന്ന് മൂന്നു പ്രോട്ടോണുകളെ എടുത്തുമാറ്റിയാല്‍ സ്വര്‍ണ്ണത്തിന്റെ ന്യൂക്ലിയസായി! വളരെയെളുപ്പം! ഇത്തരത്തില്‍ പല ഉദ്ദേശ്യത്തോടെയുമാണ് സേണില്‍ ഈ ‘ഹാഡ്രോന്‍ കൊളൈഡിങ്’ നടത്തിയത്. വിജയകരമായ കൂട്ടിയിടിയില്‍ പ്രോട്ടോണ്‍ പിളര്‍ന്നു. ക്വാര്‍ക്കുകളായി അങ്ങനെ ന്യൂക്ലിയസിനെ പിളര്‍ന്നാല്‍ ക്വാര്‍ക്കുകളാകുമെന്നു മനസിലായി. അതേ ക്വാര്‍ക്കുകള്‍ പലതായി വീണ്ടും കൂടിചേരുമെന്നും പലമൂലകങ്ങളുടെ ന്യൂക്ലിയസാകുമെന്നും മനസിലായി.
അതല്ല രസം, ഇവയുടെ അളവും സമയവുമാണ് അതിശയിപ്പിച്ചത്. ഇവിടെ ഈ കോലാഹലത്തിനുശേഷം കുറെ സ്വര്‍ണ ന്യൂക്ലിയസുകളുമുണ്ടായി ഏത്രയാണന്നറിയാമൊ? 86 ബില്ല്യണ്‍ സ്വര്‍ണ ന്യൂക്ലിയസുകള്‍. ഒരുഗ്രാം സ്വര്‍ണത്തില്‍ മുപ്പതുലക്ഷം കോടി ബില്ല്യണ്‍ സ്വര്‍ണ ന്യൂക്ലിയസുകള്‍ ആണെന്നോര്‍ക്കണം. അതു നിലനിന്നതൊ രണ്ടു നാനോസെക്കന്റു മാത്രം. അതുകഴിഞ്ഞ് അത് അതിന്റെ വഴിക്കുപോയി. ഇതാണ് സേണില്‍നടന്ന ശാസ്ത്ര പരീക്ഷണം. ഇതെന്തിനാണ് ഇവിടെ പറഞ്ഞതെന്നു ചോദിച്ചാല്‍ ഈ പറഞ്ഞ തെളിവുകളൊന്നും നമ്മുടെ കൈകളിലേക്കു തരാനൊ സാധാരണക്കാരന് ഉപയോഗിക്കാന്‍ പാകത്തിനോ ആയിട്ടില്ലെന്ന് അറിയണം.
നാം വിശ്വസിക്കുന്ന ശാസ്ത്ര സത്യങ്ങളെല്ലാം ശരിയായ പിന്‍തുടര്‍ച്ചയില്ലാതെ വന്നാല്‍ കാലംകഴികെ വെറും കെട്ടുകഥകളായിമാറാം. വരുംതലമുറ മറ്റൊന്നിലൂടെ വളരെ ലഘുവായി മുന്നേറാം. പുരാണ സംവിധാനങ്ങളെല്ലാം കെട്ടടങ്ങിയതും ഈവിധമാണ്.
ലോകാത്ഭുതങ്ങളായി നിലകൊള്ളുന്നവയെ ഇന്നുനാം തത്തുല്യമായി പുനരാവിഷ്‌കരിച്ചാല്‍ അവയില്‍ അന്നുപയോഗിച്ച ഒരുവിദ്യയും ഇന്നുപയോഗിക്കാന്‍ ആവില്ല. അവയെന്തെന്നു നമുക്ക് അറിയുകയുമില്ല. ശേഷിപ്പുകളുള്ളതുകൊണ്ടുമാത്രം നാം വിശ്വസിക്കുകയും മറ്റാരിലൊ ആരോപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കാരണം അവയുടെ തന്ത്രങ്ങളൊന്നും വശമില്ലായ്കയാലാണിത്. അയ്യായിരംവര്‍ഷം പഴക്കം നിശ്ചയിക്കുന്ന പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന ഒന്നാണ് പുഷ്പകവിമാനം. പുരാണങ്ങളില്‍ വിശദമാക്കിയ വൈമാനിക തന്ത്രങ്ങളുടെ അടുത്തുപോലും ഇന്നത്തെ ശാസ്ത്രം എത്തിയിട്ടില്ല.
ഭാരതീയചിന്തയിലൂടെയാണ് വിമാനാവിര്‍ഭാവമെന്നു പറഞ്ഞവരെ ഭാരതീയരടക്കം അവഹേളിച്ച ചരിത്രമാണു നമ്മുടേത്. ഇന്നോളം പൗരാണിക ഭാരതീയ ഗ്രന്ഥങ്ങളിലല്ലാതെ മറ്റൊരു രാജ്യത്തെ ഒരു ഗ്രന്ഥത്തിലും ഇതു കണ്ടിട്ടില്ല. വിദേശിയര്‍ ഇതിനെ പുച്ഛിച്ചുതള്ളിയിട്ട് ഇവിടുണ്ടായിരുന്ന ഗ്രന്ഥങ്ങള്‍ മോഷ്ടിച്ചു കടത്തി ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ വെച്ചു പഠിക്കുന്നു, ഗവേഷണം നടത്തുന്നു. അതില്‍ അന്നു നല്‍കിയ വിവരണത്തോളമെത്താന്‍ ഇന്നും അവര്‍ക്കാകുന്നുമില്ല. ഇന്ധനമില്ലാത്തതും മനോവ്യത്തിയില്‍ നീങ്ങുന്നതും, പോയിടത്തുതന്നെ തിരിച്ചെത്തുന്നതും, മായാപ്രപഞ്ചം തീര്‍ത്ത് അപ്രത്യക്ഷമാകുന്നതും ഇന്നത്തെ വിമാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കുത്തനെ ഉയരാവുന്നതും താഴാവുന്നതുമായ സംവിധാനം. സ്വയം ചെറുതാകാനും വലുതാകാനും കഴിയുന്ന അളവറ്റ സംവിധാനങ്ങളടങ്ങിയ പൗരാണിക വൈമാനിക ശാസ്ത്രം പിന്‍തുടരുന്നവരുണ്ടെങ്കിലും അത്രത്തോളം സാങ്കേതിക വളര്‍ച്ചയിലേക്ക് എത്താന്‍ പാശ്ചാത്യര്‍ക്കും ആയിട്ടില്ല. എന്നാല്‍ ഇവയെല്ലാം ഭാവിയില്‍ സംഭവിക്കാവുന്നതേയുള്ളു.
എന്നാല്‍ അന്ന് പണ്ട് അവ വളരെ കുറച്ചേ നിര്‍മ്മിക്കപ്പെട്ടുള്ളൂ എന്നതിനാല്‍ അവയുടെ ശേഷിപ്പുകള്‍ നമുക്കിന്നില്ല. എങ്കിലുമതിന്റെ ശാസ്ത്ര വിശകലനം അന്നത്തോളം എത്തുന്നില്ല. അന്നത്തെ നാഗരീകതയില്‍ ഉത്ഭവിച്ച അറിവ് ഇന്നത്തെ നാഗരീകതയുമായി കൂടിചേരാത്തതാണ് കാരണം. ആധുനിക ശാസ്ത്രജ്ഞരുടെ ചിന്താഗതിക്കപ്പുറമായിരുന്നു പുരാതന ഋഷിമാരുടെ ക്രാന്തദര്‍ശിത്വം. ആള്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന ആധുനിക ശാസ്ത്ര കുലപതിപോലും ക്വാണ്ടം എന്റാങ്കിള്‍മെന്റ് തിയറിയാല്‍ കടപുഴകി വീണില്ലെ. മരിക്കും വരെ അദ്ദേഹം ക്വാണ്ടം എന്റാങ്കിള്‍മെന്റ് തിയറി അംഗീകരിച്ചില്ല. എന്നാല്‍ ഇന്ന് അതു തെളിയിച്ചു കഴിഞ്ഞു. ഇതാണ് ആധുനിക ശാസ്ത്രം. ഇവയുടെയെല്ലാം സംക്ഷിപ്ത രൂപം നമുക്ക് പുരാതന ശാസ്ത്രത്തില്‍ വ്യക്തമായി കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക