കണ്ണൂര്‍: കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം. കണ്ണൂര്‍ പാനൂര്‍ കൈവേലിക്കലില്‍ ചഞ്ചന, കുമാരന്‍ എന്നിവര്‍ക്ക് കടിയേറ്റു.വെളളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു ആക്രമണം . വാണിവിലാസം എല്‍പി സ്‌കൂള്‍ പരിസരത്ത് വച്ചാണ് ഇവരെ തെരുവുനായ കടിച്ചത്.
കോഴിക്കോട് തൊട്ടില്‍പ്പാലത്ത് രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടിയേറ്റു. വളയംകോടുമ്മല്‍ ശൈലജ, മാവിലപ്പാടി നാരായണി എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇരുവരെയും കുറ്റ്യാടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് മുന്നില്‍ നിന്ന പള്ളിക്കല്‍ സ്വദേശി പ്രകാശിന് നായയുടെ കടിയേറ്റു.ചന്തമുക്കില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി സലീമിനും സാധനം വാങ്ങാന്‍ കുഞ്ഞുമായി കടയിലേക്ക് പോയ വീട്ടമ്മ കുഞ്ഞുമോള്‍ക്കും നായയുടെ കടിയേറ്റു. ഒരേ നായയാണ് മൂന്ന് പേരെയും കടിച്ചതെന്നാണ് നിഗമനം. ഇവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: