Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വകലാശാലയിലെ അക്രമത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 09:16 am IST
in Kerala

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ അടിയന്തരാവസ്ഥ തടവുകാരെ ആദരിക്കല്‍ ചടങ്ങും അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പുസ്തകപ്രകാശനവും നടക്കുന്നതിടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറെ തടയാനും സംഘര്‍ഷം ഉണ്ടാക്കാനും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത് സിപിഎം നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം.

സര്‍വകലാശാലയുടെ വസ്തു കയ്യേറി കെട്ടിപ്പൊക്കിയ തൊട്ടടുത്തുള്ള പാര്‍ട്ടികേന്ദ്രത്തിലിരുന്ന് അന്‍പതോളം വരുന്ന അക്രമികളെ ഫോണിലൂടെ നിയന്ത്രിച്ചത് ഉന്നത നേതാക്കള്‍. പാര്‍ട്ടി ചാനലിലൂടെ സംഘര്‍ഷം തത്സമയം ഒപ്പിയെടുത്ത് പാര്‍ട്ടികേന്ദ്രത്തിന് കൈമാറിയതായും സൂചന. ഷിജുഖാന്‍ ഉള്‍പ്പെടെയുള്ള ഇടതു സിന്‍ഡിക്കേറ്റ്അംഗങ്ങളുടെ സമ്മര്‍ദ്ദത്തോടൊപ്പംതന്നെ പരിപാടി റദ്ദാക്കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്കും സിപിഎം നിര്‍ദ്ദേശം നല്‍കി. വേദിയില്‍ നിന്ന് ഭാരതമാതാവിന്റെ ചിത്രം മാറ്റണമെന്നായിരുന്നു എസ്എഫ്‌ഐയുടെ ആവശ്യം. ആദ്യം രജിസ്ട്രാര്‍ ആവശ്യപ്പെട്ടതും ഇതുതന്നെ. എന്നാല്‍ സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് കര്‍ശനനിര്‍ദ്ദേശം ലഭിച്ചതോടെ പരിപാടി തന്നെ റദ്ദാക്കണമെന്ന നിലപാടിലേക്ക് രജിസ്ട്രാര്‍ മാറി. പരിപാടി റദ്ദാക്കുകയാണെങ്കില്‍ അത് ഭാരതാംബയുടെ ചിത്രം ഉള്ളതിനാലാണെന്ന് എഴുതി നല്‍കണമെന്ന് സംഘാടകരായ ശ്രീപദ്മനാഭ സേവാസമിതി നിലപാടെടുത്തതോടെ രജിസ്ട്രാര്‍ വെട്ടിലായി.

ഇതോടെ ഏതുവിധേനയും ഗവര്‍ണര്‍ പരിപാടിക്കെത്തുന്നത് ഒഴിവാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സിപിഎം ചട്ടംകെട്ടിയതായും സൂചന. സംഘര്‍ഷം വ്യാപിക്കുന്നുവെന്നും പരിപാടി ഒഴിവാക്കണമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ രാജ്ഭവനിലേക്ക് സന്ദേശമെത്തിച്ചത് പലതവണ. ഗവര്‍ണറെ തടയാനും അക്രമത്തിനും കൂട്ടുനിന്നത് ഒരുകൂട്ടം ചുവപ്പന്‍ പോലീസുദ്യോഗസ്ഥര്‍. അക്രമികളെ പോലീസുകാര്‍ പിടികൂടി വാഹനത്തില്‍ കയറ്റിയെങ്കിലും ഇവരെ സ്ഥലത്തുനിന്ന് മാറ്റുന്നതിന് പോലീസ് ഉന്നതരുടെ വിലക്കുണ്ടായി. ഇതോടെ പിടികൂടിയവരെ ഇടതനുകൂലികളായ പോലീസുകാര്‍ വാഹനത്തില്‍ നിന്നിറക്കിവിട്ടു. ഇടയ്‌ക്ക് വെള്ളംകുടിക്കാനും വിശ്രമിക്കാനും അവസരവും നല്‍കി. ഇടതനുകൂലികളല്ലാത്ത പോലീസുകാരെ എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്തു.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സെനറ്റ് ഹാളില്‍ സംസാരിക്കുന്നതിനിടെ യൂണിവേഴ്‌സിറ്റിയുടെ ഗേറ്റില്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം എഴുതിയ കറുത്തബാനര്‍ ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചതും സിപിഎം നേതൃത്വം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവന് നിര്‍ദ്ദേശമെത്തിയതോടെ ബാനര്‍ എത്തിച്ചത് സംസ്‌കൃത കോളജില്‍ നിന്ന്. യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ നേരത്തെ എഴുതി തയ്യാറാക്കിവച്ചിരുന്ന ബാനര്‍ കാണാതായതോടെയാണ് സംസ്‌കൃത കോളജില്‍ നിന്ന് ബാനര്‍ എത്തിച്ചതെന്നാണ് വിവരം.

 

Tags: SFI AttacksKerala University Senate hallCPM conspiracyviolence at university
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെഎന്‍യുവില്‍ വിഗ്രഹ നിമജ്ജനയാത്രക്ക് നേരെ എസ്എഫ്ഐ അതിക്രമം; കല്ലെറിഞ്ഞു, ചെരുപ്പ് ഉയര്‍ത്തിക്കാട്ടി

Kerala

മത ചിഹ്നം ഉപയോഗിച്ചെന്നു രജിസ്ട്രാര്‍; മത ചിഹ്നം ഏതെന്നു വ്യക്തമാക്കണമെന്ന് വിസി

Kerala

രജിസ്ട്രാറുടെ വാദം കളവ്; മതപരിപാടികള്‍ക്കും സെനറ്റ്ഹാള്‍ നല്‍കിയിട്ടുണ്ട്

Kerala

രജിസ്ട്രാര്‍ വില്ലനായി; പരിപാടി അലങ്കോലമാക്കാന്‍ ഗൂഢശ്രമം

സെനറ്റ് ഹാളിലേക്ക് എത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
Kerala

പോലീസ് സഹായത്തോടെ ഭീകരവാഴ്ച; പിന്മാറാതെ ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.