ധാക്ക ; ബംഗ്ലാദേശിൽ ദുർഗാക്ഷേത്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി . ധാക്കയിലെ ഖിൽഖേത് പ്രദേശത്തുള്ള ശ്രീ ശ്രീ ദുർഗാ മന്ദിർ വളഞ്ഞ മുസ്ലീം ജനക്കൂട്ടം ഹിന്ദു ഭക്തരോട് മന്ദിർ പരിസരം ഒഴിപ്പിക്കണമെന്നും അല്ലെങ്കിൽ പൊളിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി.
തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മന്ദിർ ബലമായി പൊളിച്ചുമാറ്റുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഭീഷണി നേരിട്ട സുമൻ സുധ എന്ന ഭക്തയാണ് സംഭവം സ്ഥിരീകരിച്ചത്.വർദ്ധിച്ചുവരുന്ന ഭീഷണികൾ കണക്കിലെടുത്ത്, പ്രാദേശിക ഹിന്ദു നേതാക്കൾ ഖിൽഖേത് പോലീസിനെ സമീപിച്ചു.
“സാഹചര്യം ഞങ്ങൾക്ക് അറിയാം. ഇത് പരിഹരിക്കാൻ ശ്രമിക്കുകയാണ്. ചില മുസ്ലീങ്ങൾ അവിടെ പോയി ഒരു സംഘർഷാവസ്ഥ സൃഷ്ടിച്ചു” ഇൻസ്പെക്ടർ മുഹമ്മദ് ആഷിഖുർ റഹ്മാൻ പറഞ്ഞു. ജൂൺ 21 ന്, അബ്ദുൾ അലി എന്നയാൾ ബംഗ്ലാദേശിലെ കോമില്ല ജില്ലയിലെ ലാൽമായ് കുന്നുകളിൽ സ്ഥിതി ചെയ്യുന്ന 1,400 വർഷം പഴക്കമുള്ള പുരാതന ശിവ് ചാണ്ടി മന്ദിർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.ചന്ദന രാഹുത് എന്ന സ്ത്രീ ഭക്ത കൈയേറ്റത്തെ എതിർത്തപ്പോൾ, അലിയും കൂട്ടാളികളും അവരെ ആക്രമിച്ചതായും പറയപ്പെടുന്നു.
മാത്രമല്ല മഖ്സാദ് എന്ന തീവ്ര ഇസ്ലാമിസ്റ്റും , കൂട്ടാളികളും ചേർന്ന് സന്യാസ് മന്ദിറും രാധ ഗോവിന്ദോ മന്ദിറും കയ്യടക്കാനും ശ്രമിച്ചതായി പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: