തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആക്ഷേപ പരാമര്‍ശം നടത്തിയതിന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും താക്കീത്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റേതാണ് നടപടി. ഇരു നേതാക്കളും മാപ്പപേക്ഷ നല്കിയതിനാലാണ് നടപടി താക്കീതില്‍ ഒതുക്കിയത്.
ബോധപൂര്‍വം പാര്‍ട്ടിയെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടി എന്തു നടപടിയെടുത്താലും അംഗീകരിക്കുമെന്നും ദയ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിശദീകരണ കുറിപ്പില്‍ നേതാക്കള്‍ പറഞ്ഞു.
കമല സദാനന്ദനും കെ.എം.ദിനകരനും തമ്മിലുളള സംഭാഷണം ചോര്‍ന്നിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സെക്രട്ടറിയെ ഫോണില്‍ വിളിച്ച് നേതാക്കള്‍ ഖേദം അറിയിച്ചു. ബിനോയ് വിശ്വം പുണ്യാളനാകാന്‍ ശ്രമിക്കുന്നെന്നും ഇങ്ങനെയണെങ്കില്‍ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങിപ്പോരേണ്ടി വരുമെന്നായിരുന്നു ചോര്‍ന്ന ശബ്ദരേഖയിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: