Kerala

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ ജീവിക്കാനുളള സ്വപനങ്ങളുമായി ലണ്ടനിലേക്ക് മടങ്ങാന്‍ വിമാനം കയറിയതാണ് രഞ്ജിത

Published by

അഹമ്മദാബാദ് : വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ രാവിലെ 7 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. തുടര്‍ന്ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് സംസ്‌കരിക്കും.

മൃതദേഹം തിരിച്ചറിയാന്‍ രഞ്ജിതയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളും ആശുപത്രിയില്‍ എത്തിച്ചിരുന്നു.

പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ ജീവിക്കാനുളള സ്വപനങ്ങളുമായി ലണ്ടനിലേക്ക് മടങ്ങാന്‍ വിമാനം കയറിയതാണ് രഞ്ജിത. ജീവിത പ്രതിസന്ധികള്‍ക്കിടയിലാണ് രഞ്ജിത വിദേശത്തുപോയത്.എട്ട് മാസമായി ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു.

കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയില്‍ ജോലിയില്‍ കയറാനായിരുന്നു രഞ്ജിത തയാറെടുത്തത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു രഞ്ജിതയുടെ ലക്ഷ്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by