ഇസ്ലാമാബാദ്: ഡൊണാള്‍ഡ് ട്രംപിന് നൊബേല്‍ സമ്മാനം കൊടുക്കണമെന്ന് പറഞ്ഞ പാകിസ്ഥാന്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വെട്ടിലായി. ഭാരതവുമായുള്ള സംഘര്‍ഷം നിര്‍ത്താന്‍ മുന്‍കൈയെടുത്ത ട്രംപിന് നൊബേല്‍ നല്‍കണം എന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെട്ടത്. അമേരിക്കയുടെ ഇടപെടലിലൂടെയാണ് ഭാരതം ആക്രമണം അവസാനിപ്പിച്ചതെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം കൂടി ആ ആവശ്യത്തിനു പിന്നിലുണ്ടായിരുന്നു.
എന്നാല്‍ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ്, ശനിയാഴ്ച രാത്രി ഇറാനെ അമേരിക്ക ആക്രമിച്ചതോടെ പാകിസ്ഥാന്‍ അതിനെ അപലപിക്കേണ്ട അവസ്ഥയിലായി. മേഖലയിലെ പ്രശ്‌നങ്ങള്‍ ഇനിയും മോശമാകുന്നതില്‍ ആശങ്കയുണ്ടെന്നാണ് പാക് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. ഇറാനെതിരായ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും പാക് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇറാന് സ്വയം പ്രതിരോധിക്കാന്‍ എല്ലാ അവകാശവും ഉണ്ടെന്നും കുറിപ്പില്‍ പറയുന്നു. സമാധാനത്തിന്റെ ദൂതനായി ട്രംപിനെ വിശേഷിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രംപിന്റെ നടപടിയെ അപലപിക്കേണ്ടി വന്നതിന്റെ ജാള്യതിലാണ് ഇപ്പോള്‍ പാകിസ്ഥാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക