Kerala

പൂക്കളിലും പൂ വിരിയിച്ച് സൂര്യയിൽ ഗായത്രി…

Published by

തിരുവനന്തപുരം: പൂക്കളിലും പൂക്കൾ വിരിയിച്ച് പുതിയ പൂക്കാലം സൃഷ്ടിച്ച് പ്രസിദ്ധ മോഹിനിയാട്ടം നർത്തകി ഗായത്രി മധുസൂദനൻ.

സൂര്യയുടെ സംഗീത -നൃത്തോത്സവ വേദിയിൽ ഇന്നലെ കാളിദാസനും കുഞ്ചൻ നമ്പ്യാരും ഭാഷാ ചമ്പൂകാരനും കോട്ടയത്ത് തമ്പുരാനും വയലാർ രാമവർമ്മയുമടക്കം ഗായത്രിയുടെ മോഹിനിയാട്ടക്കച്ചേരിയിലൂടെ അരങ്ങിലാടി. കുസുമങ്ങളുടെ കഥകൾ കാലവും ദേശവും കടന്ന് കഥാപ്രാത്രങ്ങളിലൂടെ ഗായത്രി അവതരിപ്പിച്ചപ്പോൾ അപൂർവാനുഭവമായി.

‘കുസുമേ കുസുമോത്പത്തി’ യെന്നായിരുന്നു മോഹിനിയാട്ട കച്ചേരിക്ക് പേര്. തൈക്കാട് ഗണേശത്തിലെ അവതരണം കാണാൻ മോഹിനിയാട്ടക്കച്ചേരിക്ക് സംഗീത സംവിധാനം പണ്ഡിറ്റ് രമേശ് നാരായണൻ, എം.ജയചന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി തുടങ്ങി പ്രമുഖർ ഉണ്ടായിരുന്നു. കാളിദാസ കൃതിയായ കുസുമേ കുസുമോത്പത്തിക്കു പുറമേ കല്യാണ സൗഗന്ധികം, മഖൻലാൽ ചതുർവേദി രചിച്ച ഹിന്ദി കവിത പുഷ്പ് കീ അഭിലാഷ എന്നിവയും അവതരിപ്പിക്കുകയായിരുന്നു. . പണ്ഡിറ്റ് രമേഷ് നാരായണൻ, പ്രസിദ്ധ കഥകളി ഗായകൻ കോട്ടയ്‌ക്കൽ മധു, പിന്നണി ഗായിക മധുശ്രീ നാരായണ എന്നിവരായിരുന്നു പാടിയത്. ഗായത്രി മധുസൂദൻ നൃത്തസംവിധാനം നിർവഹിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക