ടെഹ്റാൻ : ഇന്നലെ രാത്രിയാണ് അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളെ ബി-2 ബോംബർ ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിന് ശേഷം അമേരിക്കയോട് പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തെത്തി.
അമേരിക്ക മുമ്പെന്നത്തേക്കാളും കൂടുതൽ നാശനഷ്ടങ്ങളും ആക്രമണങ്ങളും പ്രതീക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഖമേനിയുടെ ഈ പ്രസ്താവന അമേരിക്കയ്‌ക്ക് വലിയ ഭീഷണിയായി കണക്കാക്കപ്പെടുന്നുണ്ട്. ഇറാൻ ഇനി സമാധാനത്തിനോ യുദ്ധം അവസാനിപ്പിക്കാനോ ഉള്ള മാനസികാവസ്ഥയിലല്ലെന്നും എപ്പോൾ വേണമെങ്കിലും അമേരിക്കൻ താവളത്തെ ആക്രമിക്കാമെന്നും ഖമേനിയുടെ ഈ പ്രസ്താവന സൂചിപ്പിക്കുന്നുണ്ട്.
അതേസമയം യുഎസ് പ്രസിഡന്റ് ഇറാന് നേരിട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയ്‌ക്കെതിരെ ഇറാൻ നടത്തുന്ന ഏതൊരു പ്രതികാര നടപടിക്കും ഇന്നലെ രാത്രി സംഭവിച്ചതിനേക്കാൾ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ ട്രൂത്തിലൂടെ പറഞ്ഞു.
ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലാണ് അമേരിക്ക ആക്രമിച്ചത്. ആക്രമണത്തിൽ 6 ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: