ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയ്‌ക്ക് മരണഭയം . മരണമടഞ്ഞാൽ തന്റെ പിൻഗാമിയാകാൻ കഴിയുന്ന മൂന്ന് പരമോന്നത നേതാക്കളുടെ പേരുകൾ ആയത്തുള്ള ഖമേനി തീരുമാനിച്ചിട്ടുണ്ടെന്നാണ് ഖമേനിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥർ പറയുന്നത് .
വധഭീഷണി കണക്കിലെടുത്ത്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇപ്പോൾ നേരിട്ട് സംസാരിക്കുന്നതിനുപകരം വിശ്വസ്തനായ സഹായി വഴി തന്റെ കമാൻഡർമാരുമായി ആശയവിനിമയം നടത്തുകയാണ് ചെയ്യുന്നത് . ഇലക്ട്രോണിക് ആശയവിനിമയങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. . അദ്ദേഹത്തിന്റെ അടിയന്തര യുദ്ധ പദ്ധതികളെക്കുറിച്ച് പരിചയമുള്ള മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരാണ് പുതിയ വിവരങ്ങൾ പുറത്ത് വിട്ടത്.
ഖമേനി ബങ്കറിൽ സുരക്ഷിതനാണെന്നും , തന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടാൽ ഉടൻ മാറ്റിസ്ഥാപിക്കാൻ നിരവധി സൈനിക കമാൻഡർമാർക്ക് പകരക്കാരെ നിയമിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മരണമടഞ്ഞാൽ തന്റെ പിൻഗാമിയാകാൻ അലിറേസ അറഫി അലി അസ്ഗർ ഹെജാസി, ഹാഷിം ഹുസൈനി ബുഷ്ഹാരി, അലി അക്ബർ വെലായതി എന്നിവരുടെ പേരുകൾ ഖമേനി തെരഞ്ഞെടുത്തിട്ടുണ്ട്.
ഈ പട്ടികയിൽ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയുടെ പേര് ഇല്ല . നേരത്തെ, ഖമേനിയുടെ മകനെ അദ്ദേഹത്തിന്റെ പിൻഗാമിയായി കണക്കാക്കിയിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ഭരണത്തിൽ ഉയർന്നുവരുന്ന പ്രതിസന്ധിയുടെ ഏറ്റവും വലിയ സൂചനയായിട്ടാണ് ഈ നടപടി കണക്കാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക