ബെംഗളൂരു: കര്‍ണ്ണാടകയില്‍ രാത്രികാലങ്ങളില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരെ പൊലീസ് റെയ് ഡിന്റെ പേരില്‍ വേട്ടയാടുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മംഗളൂരു എസ് പി അരുണ്‍കുമാറിനോട് കോടതി വിശദീകരണം തേടി.
ഉപ്പിനങ്ങാടി സ്വദേശി യു.ജി. രാധയാണ് ഹൈക്കോടതിയില്‍ വിശദീകരണം തേടി ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് സുനില്‍ ദത്തിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. എന്തിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നതെന്ന കാര്യം വിശദീകരിക്കാനും ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും ഹൈക്കോടതി എസ് പി അരുണ്‍കുമാറിനോട് നിര്‍ദേശിച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് രാത്രി പൊലീസുകാര്‍ തന്റെ വീട്ടില്‍ വന്നിരുന്നതായി യു.ജി. രാധ പറഞ്ഞു. പൊലീസ് രാത്രിയില‍് തന്റെ വീട്ടില്‍ എത്തിയതിന്റെ ഫോട്ടോകള്‍ പൊലീസ് വകുപ്പിന്റെ ആപ്പില്‍ അപ് ലോഡ് ചെയ്തിരുന്നതായും രാധ ഹര്‍ജിയില്‍ അറിയിച്ചിരുന്നു. അനാവശ്യമായി റെയ് ഡുമായി എത്തിയ പൊലീസ് തനിക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് രാധയുടെ ആവശ്യം.
കര്‍ണ്ണാടക പൊലീസിന്റെ പരാതി സമിതിയിലും ദേശീയ മനുഷ്യാവകാശകമ്മീഷന്‍ ഓഫീസിലും രാധ പരാതി നല്‍കിയിട്ടുണ്ട്. ഈ രണ്ടിടത്ത് നിന്നും വിശദീകരണം തേടി ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മംഗളൂരു മേഖലയില്‍ വന്‍തോതില്‍ വര്‍ഗ്ഗീയ സംഘര്‍ഷം നടക്കുകയാണ്. അഷറഫ്, സുഹാസ് ഷെട്ടി, അബ്ദുറഹ്മാന്‍ എന്നിവര്‍ ഈയിടെ കൊല്ലപ്പെട്ടിരുന്നു. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ അവസരം മുതലെടുത്ത് പൊലീസിന് ആര്‍എസ് എസ് നേതാക്കളെ വേട്ടയാടാന്‍ ഉപയോഗിക്കുകയാണെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: