കോട്ടയം: രാമപുരം കിഴിതിരി ചിറക്കല്‍കാവ് ദേവീക്ഷേത്രത്തിലെ ഗോളക മോഷ്ടിച്ച കേസില്‍ 8 വര്‍ഷത്തിന് ശേഷം പ്രതി ബിജീഷ് എന്ന സാമ്പാര്‍ മണി പിടിയിലായി.
2017 ല്‍ നടന്ന മോഷണത്തില്‍ സംഭവസ്ഥലത്തു നിന്ന് വിരലടയാളം ലഭിച്ചുവെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആ വിരലടയാളം സാമ്പാര്‍ മണിയുടെതാണെന്ന് അടുത്തിടെ തിരിച്ചറിയുകയായിരുന്നു. ചെല്ലുന്ന സ്ഥലങ്ങളില്‍ നിന്നും മോഷ്ടിക്കുന്ന ഫോണാണ് ഇയാള്‍ ഉപയോഗിക്കുക പതിവ്. അതിനാല്‍ ആ വഴിക്കും പിടികൂടുക എളുപ്പമായിരുന്നില്ല. മണിയെ തിരിച്ചറിഞ്ഞത് മുതല്‍ രാമപുരം പോലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു. കര്‍ണാടക വനമേഖലയില്‍ സ്വാമി എന്ന പേരില്‍ ഇയാള്‍ താമസിച്ചു വരുന്നുണ്ടെന്ന സൂചന ലഭിച്ചതോടെ ഒളിത്താവളം മനസ്സിലാക്കി രാമപുരം എസ്.എച്ച്.ഓ യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തില്‍ വയനാട,് കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലായി 15ല്‍ പരം മോഷണം കേസുകളും തമിഴ്‌നാട്ടില്‍ ആറു മോഷണ കേസുകളും കര്‍ണാടകയില്‍ രണ്ട് മോഷണ കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക