തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. തിരുവിതാംകൂര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഓരോ അംഗങ്ങളെ വീതവും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് ഹിന്ദുവിശ്വാസികളായ രണ്ട് അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കുന്നത്. ജൂലൈ 30ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തും. നിയമസഭയിലെ ഹിന്ദു എംഎല്‍എമാരാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. റിട്ട. ജില്ലാ ജഡ്ജ് എം. രാജേന്ദ്രന്‍ നായരാണ് വരണാധികാരി.
ജൂണ്‍ 26 രാവിലെ 11 ന് കരട് വോട്ടര്‍ പട്ടിക നിയമസഭ മന്ദിരം, ഐപിആര്‍ഡി, റവന്യൂ (ദേവസ്വം) വകുപ്പ് അഡീ. സെക്രട്ടറിയുടെ ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോര്‍ഡുകളില്‍ പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങള്‍ ജൂലൈ 4, 5 തീയതികളില്‍ രാവിലെ 11 മുതല്‍ 5 മണി വരെ റവന്യൂ (ദേവസ്വം) വകുപ്പ് അഡീ. സെക്രട്ടറിയുടെ ഓഫീസില്‍ സമര്‍പ്പിക്കാം. ആക്ഷേപങ്ങള്‍ ജൂലൈ 7ന് രാവിലെ 11 മണിക്ക് ഈ ഓഫീസില്‍ വച്ച് വരണാധികാരി പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കും. അന്തിമ വോട്ടര്‍ പട്ടിക അന്ന് തന്നെ പ്രസിദ്ധീകരിക്കും.
നാമനിര്‍ദേശ പത്രികകള്‍ റവന്യൂ (ദേവസ്വം) അഡീ. സെക്രട്ടറിയുടെ ഓഫീസില്‍ ജൂലൈ 8 മുതല്‍ 10 വരെ രാവിലെ 11 മുതല്‍ 5 വരെ ലഭിക്കും. ജൂലൈ 11ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് നാലുവരെ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വരണാധികാരി മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂക്ഷ്മപരിശോധന അന്ന് വൈകുന്നേരം 4.30 മുതല്‍ നടത്തും. തുടര്‍ന്ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ 15 ന് വൈകിട്ട് നാല് മണിക്കു മുമ്പ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാം. ജൂലൈ 15ന് വൈകിട്ട് 4.15ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: