Kerala

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ഇന്ന് വൈകിട്ട് ഏഴരയോടെ ആങ്ങാമൂഴിയില്‍ നിന്നും എത്തിയ റെസ്‌ക്യൂ ടീം നേതൃത്വത്തില്‍ പ്രദേശത്തെ വീടുകളിലെയും വഴി വിളക്കുകളുടെയും വെളിച്ചം അണച്ചു

Published by

പത്തനംതിട്ട : തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി. കൂട് നീക്കം ചെയ്യുന്നതിനിടെ വാര്‍ഡ് കൗണ്‍സിലര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു.കൗണ്‍സിലര്‍ ശ്രീനിവാസ് പുറയാറ്റ് തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്.

കാവുംഭാഗം എബനസേര്‍ പള്ളിക്ക് സമീപം നെടുമ്പള്ളി റോഡില്‍ ആളൊഴിഞ്ഞ പുരയിടത്തിലെ കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിനോട് ചേര്‍ന്നുളള മരത്തിലാണ് തേനീച്ചകള്‍ കൂടുകെട്ടി തമ്പടിച്ചത്.

കാല്‍നടക്കാര്‍ക്കും ഭീഷണി ആയതോടെ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീനിവാസ് പുറയാറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇന്ന് വൈകിട്ട് ഏഴരയോടെ ആങ്ങാമൂഴിയില്‍ നിന്നും എത്തിയ റെസ്‌ക്യൂ ടീം നേതൃത്വത്തില്‍ പ്രദേശത്തെ വീടുകളിലെയും വഴി വിളക്കുകളുടെയും വെളിച്ചം അണച്ചു. പിന്നാലെ തേനീച്ചകളെ നശിപ്പിച്ച് കൂട് പൂര്‍ണമായും നീക്കി. ഇതിനിടെയാണ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീനിവാസ് പുറയാറ്റിന് കാലില്‍ തേനീച്ചകളുടെ കുത്തേറ്റത്. കാലില്‍ നീര് അനുഭവപ്പെട്ട കൗണ്‍സിലര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by