മൂവാറ്റുപുഴ : മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിന തടവും, പതിനായിരം രൂപ പിഴയും വിധിച്ചു. കോട്ടപ്പടി പാനിപ്ര ചിറ്റേത്ത്കുടിയിൽ വീട്ടിൽ മക്കാർ (62) നെയാണ് കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി II ശിക്ഷിച്ചത്.
2014 ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദേശസാൽകൃത ബാങ്കിന്റെ പോത്താനിക്കാടുള്ള ശാഖയിൽ 60.8 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 105000 രൂപ കൈപ്പറ്റുകയായിരുന്നു.
സമാനമായ നിരവധി മുക്കുപണ്ട പണയ കേസുകളിലെ പ്രതിയാണ്. പോത്തിനിക്കാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനു വേണ്ടി അഡ്വ. ബെൽജി ഹാജരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: