ടെഹ്‌റാൻ : വ്യാഴാഴ്ച രാത്രി ഇസ്രായേൽ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വൻ ആക്രമണം നടത്തി. ഈ ആക്രമണത്തിൽ ഇസ്രായേൽ സൈന്യം 60 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. ഇറാന്റെ ആണവ താവളങ്ങൾ, പ്രതിരോധ മന്ത്രാലയം, മറ്റ് നിരവധി പ്രധാന താവളങ്ങൾ എന്നിവ നശിപ്പിച്ചതായി ഇസ്രായേൽ വ്യോമസേന എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പോസ്റ്റിലൂടെ അറിയിച്ചു.
ഇസ്രായേൽ വ്യോമസേനയുടെ കണക്കനുസരിച്ച് ഇന്നലെ രാത്രി 60-ലധികം വ്യോമസേന യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ടെഹ്‌റാനിലെ ഡസൻ കണക്കിന് സൈനിക താവളങ്ങൾ ആക്രമിച്ചു. അതിൽ ഏകദേശം 120 അത്യധികം വിനാശകരമായ ബോംബുകൾ വർഷിച്ചു.
ഇതിനിടയിൽ ഇറാന്റെ മിസൈലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾക്കായി ഉപയോഗിക്കുന്ന ഘടകങ്ങൾ, എഞ്ചിനുകൾ, ഫാക്ടറികൾ, ഉൽപാദന സ്ഥലങ്ങൾ എന്നിവയും ഇസ്രായേൽ സൈന്യം നശിപ്പിച്ചു. ഇറാൻ പ്രതിരോധ മന്ത്രാലയത്തെയും ഇൻഡസ്ട്രിയൽ പവർ സെന്റർ ഓഫ് ന്യൂക്ലിയർ അഫയേഴ്‌സിന്റെ ഒരു ഭാഗത്തെയും സൈന്യം ലക്ഷ്യമിട്ടതായി ഐഎഎഫ് പറഞ്ഞു.
കൂടാതെ ഇറാനിയൻ ഭരണകൂടത്തിന്റെ സൈനിക ശേഷികൾക്കായി നൂതന സാങ്കേതികവിദ്യകളുടെയും ആയുധങ്ങളുടെയും ഗവേഷണത്തിനും വികസനത്തിനും ഉപയോഗിച്ചിരുന്ന ടെഹ്‌റാനിലെ സ്പാൻഡ് ആസ്ഥാന കെട്ടിടവും ആക്രമിക്കപ്പെട്ടു. ഇതിനു പുറമെ രാത്രിയിൽ ഇറാനിൽ നിന്ന് വിക്ഷേപിച്ച നാല് ഡ്രോണുകൾ വ്യോമസേന വെടിവച്ചു വീഴ്‌ത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക