ദിസ്പൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം അസമില്‍ വര്‍ഗീയ പ്രചാരണത്തിന്റെയും പാകിസ്ഥാന്‍ പിന്തുണയുടെയും പേരില്‍ ഇതുവരെ അറസ്റ്റിലായത് 94 പേര്‍.
ഫേസ്ബുക്കിലൂടെ പാകിസ്ഥാന്‍ അനുകൂല, വര്‍ഗീയ പോസ്റ്റുകള്‍ പങ്കുവെച്ചതിന് സഫികുല്‍ ഹഖ് എന്നയാളെയാണ് നല്‍ബാരിയില്‍ നിന്നും കാംരൂപ് പോലീസ് അവസാനമായി അറസ്റ്റ് ചെയ്തത്. പ്രതി നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ദേശവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഇനിയും തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. അറസ്റ്റിലായവരില്‍ ചിലര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രകാരം കേസെടുക്കുമെന്നും അസം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ ദേശവിരുദ്ധ പോസ്റ്റിന്റെ പേരില്‍ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംഎല്‍എ അമിനുള്‍ ഇസ്ലാമിനെതിരെയും അസം സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക