നിലമ്പൂര്‍: നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചോ, വികസന വിഷയങ്ങളെക്കുറിച്ചോ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നേതാക്കള്‍ക്ക് പറയാനില്ലായിരുന്നെന്നും ബിജെപിയെയും ആര്‍എസ്എസിനെയും കുറിച്ച് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് അവര്‍ ചെയ്തതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ രാഷ്‌ട്രീയത്തെക്കുറിച്ച് സംസാരിക്കണമെങ്കില്‍ ജമാഅത്തെ ഇസ്ലാമിയെയും പിഡിപിയെയും കുറിച്ച് ചര്‍ച്ച ചെയ്യാം. അവരെ രാഷ്‌ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ചും സംസാരിക്കാം.
നഷ്ടപ്പെടുത്തിയ 60 വര്‍ഷങ്ങളെക്കുറിച്ച് പറയാതെ നുണകള്‍ ആവര്‍ത്തിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനാണ് ശ്രമമെങ്കില്‍ ഇനിയത് നടക്കില്ല. നുണകളുടെ രാഷ്‌ട്രീയത്തെ തകര്‍ക്കാനുള്ള അവസരമായി നിലമ്പൂരിലെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ കണ്ടിരിക്കുന്നു. നിലവിലെ രാഷ്‌ട്രീയ സംസ്‌കാരത്തിന് അവസാനമിട്ട് പ്രവര്‍ത്തന മികവിന്റെ രാഷ്‌ട്രീയത്തിന് തുടക്കമിടാന്‍ കഴിയണം. പ്രീണന രാഷ്‌ട്രീയത്തിലും അഴിമതിയിലും വികസനവിരുദ്ധതയിലും ഇരുമുന്നണികളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക