ന്യൂഡൽഹി: ജൂൺ 21-നും ജൂലായ് 15-നും ഇടയിൽ ആഴ്ചയിൽ 38 അന്താരാഷ്‌ട്ര വിമാനസർവീസുകൾ വെട്ടിക്കുറയ്‌ക്കുമെന്നും മൂന്ന് വിദേശസർവീസുകൾ റദ്ദാക്കുമെന്നും എയർ ഇന്ത്യ. വൈഡ് ബോഡി (കൂടുതൽ യാത്രക്കാരെയും കാർഗോയും ഉൾക്കൊള്ളുന്ന) അന്താരാഷ്‌ട്ര വിമാനസർവീസുകൾ 15 ശതമാനം കുറയ്‌ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
ഡൽഹി-നെയ്‌റോബി റൂട്ടിലെ നാലു സർവീസുകൾ, അമൃത്സർ-ലണ്ടൻ, ഗോവ-ലണ്ടൻ റൂട്ടിലെ മൂന്നുവീതം സർവീസുകളുമാണ് റദ്ദാക്കിയത്.വൈഡ് ബോഡി (ബോയിംഗ് 787 & B777) ഫ്ലൈറ്റ് വെട്ടിക്കുറയ്‌ക്കലുകളുടെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കുന്നത്. എന്നാൽ വേനലവധിയുടെ അവസാനത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നത് നിരവധി യാത്രക്കാരെ ബാധിക്കും.
ബോയിംഗ് 777 വിമാനങ്ങളുടെ പരിശോധന വർധിപ്പിച്ചതിനാൽ, എയർ ഇന്ത്യ മാത്രം നേരിട്ടുള്ള ഓപ്പറേറ്റർ ആയ അമേരിക്കൻ മേഖലകളിലേക്കുള്ള സർവീസുകളുടെ എണ്ണവും കുറച്ചു.
ദില്ലി-സാൻ ഫ്രാൻസിസ്കോ സർവീസ് 10ൽ നിന്ന് ഏഴായും ദില്ലി-ടൊറന്റോ സർവീസുകൾ ആഴ്ചയിൽ 13 ൽ നിന്ന് 7 ആയി കുറയുകയും ചെയ്യും. ദില്ലി-ചിക്കാഗോ സർവീസ് ഏഴിൽ നിന്ന് മൂന്നായും ദില്ലി- വാഷിംഗ്ടൺ അഞ്ചിൽ നിന്ന് മൂന്നായും ദില്ലി-വാൻകൂവർ ഏഴിൽ നിന്ന് അഞ്ചായും കുറയും. യൂറോപ്പ് റൂട്ടുകളിലും സർവീസുകൾ കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക