പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശു കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവിനെതിരെ കൊലക്കുറ്റം ചുമത്തും. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം.
കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയ്‌ക്ക് പരിക്കേറ്റതാകാം എന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം കിടന്ന സ്ഥലം ഫോറന്‍സിക് സര്‍ജന്‍ അടുത്തയാഴ്ച സന്ദര്‍ശിക്കും. 21കാരിയായ മാതാവില്‍ നിന്നും ഇലവുംതിട്ട പോലീസ് മൊഴിയെടുത്തിരുന്നു.കൗണ്‍സിലിംഗിനിടെ നല്‍കിയ മൊഴിയില്‍ നിന്നും വ്യത്യസ്ത മൊഴിയാണ് മാതാവ് നല്‍കിയത്.കുഞ്ഞുമായി നിലത്ത് വീണെന്നാണ് 21കാരി പൊലീസിന് നല്‍കിയ മൊഴിയിലുളളത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് കഴിഞ്ഞദിവസം കൗണ്‍സിലിംഗിനിടെ യുവതി കുറ്റസമ്മതം നടത്തിയിരുന്നു.
പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്താനായി വായും മൂക്കും പൊത്തിപ്പിടിച്ചു. കുഞ്ഞിന് അനക്കമില്ലാതായപ്പോള്‍ അടുത്ത പുരയിടത്തില്‍ കൊണ്ടുപോയി കളഞ്ഞുവെന്നും യുവതി കൗണ്‍സിലിംഗിനിടെ പറഞ്ഞു. പ്രസവിക്കുന്ന സമയം ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ക്ക് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ആണ്‍സുഹൃത്തില്‍ നിന്നാണ് യുവതി ഗര്‍ഭിണിയായത്.മാതാവിന്റെ മെഴുവേലി ആലക്കോട്ടെ വീടിന് പിന്നിലെ പുരയിടത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം രണ്ട് ദിവസം മുന്‍പ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: